KeralaLatest NewsNews

അനുപമയെയും കെ.കെ രമയെയും ലൈംഗികമായി അധിക്ഷേപിച്ച് എം സ്വരാജ് ഫാന്‍സ് : ഇതൊന്നും തന്റെ അറിവോടെയല്ലെന്ന് എം സ്വരാജ്

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ വാദങ്ങള്‍ക്ക് എതിരെ സിപിഎം സൈബര്‍ സഖാക്കള്‍ക്ക് പരസ്യമായി രംഗത്ത് എത്തിയിരുന്നു. അനുപമയെ പരസ്യമായി അപമാനിച്ചു. ഇപ്പോള്‍ അനുപമയെ പിന്തുണച്ച് രംഗത്ത് എത്തിയ കെ.കെ.രമ എം.എല്‍.എയ്ക്ക് എതിരെയും സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.

Read Also : 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സർവ്വേ: സ്വിംഗ് സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നിൽ

ഇരുവരെയും അഭിസാരികമാരായി ചിത്രീകരിച്ചു കൊണ്ടും ലൈംഗികമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും സൈബര്‍ ഇടത്തിലുണ്ട്. എം സ്വരാജ് ഫാന്‍സ്, ചെങ്കൊടിയേന്തിയ കൈകള്‍ തുടങ്ങിയ പേജുകളിലൂടെ തീര്‍ത്തും അധിക്ഷേപിക്കുന്ന പ്രചരണങ്ങളാണ് നടക്കുന്നത്.

എന്നാല്‍ ഇതൊന്നും തന്റെ അറിവോടെ നടക്കുന്നതല്ലെന്ന വിശദീകരണവുമായി എം.സ്വരാജ് രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതേകുറിച്ച് അഭിപ്രായവുമായി രംഗത്ത് വന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഫാന്‍ സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല. ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല. എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നതായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫാന്‍സ് എന്ന പേരിലും അല്ലാതെയുമൊക്കെ  . എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല. നവ മാധ്യമങ്ങളില്‍ പരിമിതമായ തോതില്‍ മാത്രമാണ് ഇടപെടാറുള്ളത്. എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപോഴും M Swaraj എന്ന വെരിഫൈഡ് എന്ന പേജിലൂടെ മാത്രമാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാറുള്ളത്. പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിക്ക് ഉത്തരവാദിത്തമുണ്ട്.
അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്’.

‘എന്റെ പേരു കൂടി ചേര്‍ത്തു കൊണ്ട് ആരൊക്കെയോ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവര്‍ക്കു മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരാതിയുമായി നടക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. എന്നാല്‍ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു’.
– എം.സ്വരാജ് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button