MalappuramKeralaNattuvarthaLatest NewsNews

കൊലപാതകമടക്കം നിരവധി കേസികളിലെ പ്രതിയായ തളിപ്പറമ്പ് സ്വദേശി താനൂരിൽ അറസ്റ്റിൽ

കൊലപാതകം, കവർച്ച, കഞ്ചാവ് കടത്ത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ

താനൂർ: 25 ഓളം കേസുകളിലെ പ്രതിയായ കണ്ണൂർ സ്വദേശി താനൂരിൽ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ചപ്പാൻറകത്ത് വീട്ടിൽ അലി അക്ബറിനെയാണ് (38) ഊട്ടി മഞ്ചാകൗറയിലെ അണ്ണ കോളനിയിൽ നിന്ന് താനൂർ പൊലീസ് പിടികൂടിയത്. കൊലപാതകം, കവർച്ച, കഞ്ചാവ് കടത്ത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.

താനാളൂരിലെ മൻസൂറിന്റെ വട്ടത്താണിയിലെ ബെസ്റ്റ് വേ മൊബൈൽസിൽ നിന്ന് ഫോണുകളും കമ്പ്യൂട്ടറും റീചാർജ് കൂപ്പണുകളും 9500 രൂപയും കവർന്ന പരാതിയിൽ താനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മലപ്പുറം സൈബർ സെൽ സഹായത്തോടെ അന്വേഷണം നടത്തിയത്. അലി അക്ബറിനെതിരെ കാസർഗോഡെ ഹോസ്ദുർഗ്, നീലേശ്വരം, കണ്ണൂരിലെ ആലക്കോട്, വയനാട്ടിലെ മീനങ്ങാടി, മാനന്തവാടി, മലപ്പുറത്തെ പൊന്നാനി, മഞ്ചേരി, പെരുമ്പടപ്പ്, ഇടുക്കിയിലെ നെടുങ്കണ്ടം, പെരിങ്ങാവ് പൊലീസ് സ്റ്റേഷനുകളിൽ 25 ഓളം കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Read Also : നീരൊഴുക്ക് കുറഞ്ഞു : മുല്ലപ്പെരിയാര്‍ ഡാമിലെ അഞ്ച് ഷട്ടറുകള്‍ അടച്ചു

താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ജീവൻ ജോർജ്, സബ് ഇൻസ്‌പെക്ടർ എൻ. ശ്രീജിത്ത്‌, സി.പി.ഒമാരായ സലേഷ്, സബറുദ്ദീൻ വിപിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button