Latest NewsNewsIndia

ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ ആരും മരിച്ചിട്ടില്ല: പ്രതിപക്ഷ ആരോപണങ്ങളെ പൂര്‍ണമായും തള്ളി യോഗി സര്‍ക്കാര്‍

യു.പിയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മരിച്ചത് മറ്റ് അസുഖങ്ങള്‍ മൂലമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.

ലക്‌നൗ: കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജന്‍ ലഭിക്കാതെ സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രതിപക്ഷ ആരോപണങ്ങളെ പൂര്‍ണമായും തള്ളിയാണ് യു.പി സര്‍ക്കാറിന്‍റെ വിശദീകരണം. കോവിഡ് മൂലം മരിച്ച 22,915 പേരുടെ മരണസര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നില്‍ പോലും ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് എം.എല്‍.പ ദീപക് സിങ്ങാണ് നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഓക്സിജന്‍ ലഭിക്കാതെയുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങിന്‍റെ വിശദീകരണം.

അതേസമയം നിരവധി മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എ, എം.പിമാരും ഓക്സിജന്‍ ലഭിക്കാതെയുള്ള മരണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ സര്‍ക്കാറിന് വിവരമുണ്ടോയെന്നായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എയുടെ ചോദ്യം. ഇതിന് കോവിഡ് മൂലം മരിച്ച ആളുകളുടെ മരണസര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നില്‍ പോലും ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സര്‍ക്കാറിന്‍റെ വിശദീകരണം.

Read Also: ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നി‍ർദ്ദേശം

യു.പിയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മരിച്ചത് മറ്റ് അസുഖങ്ങള്‍ മൂലമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു. അതേസമയം പകുതി രോഗികള്‍ക്ക് മാത്രം ഓക്സിജന്‍ നല്‍കുകയും മറ്റുള്ളവരെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്ത പാരാസ് ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന് സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button