KeralaLatest NewsIndia

പ്രവാസിയുടെ ഭാര്യയായ നീതുവിനെ ബാദുഷ പറ്റിച്ചത് 30 ലക്ഷം, ഗർഭച്ഛിദ്രവും നടത്തി: എല്ലാം ചെയ്തത് പണം തിരിച്ചുപിടിക്കാനായി

അടുത്തിടെ ഇയാള്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞാണ് പ്രതികാരം ചെയ്യാന്‍ തുനിഞ്ഞത്.

കോട്ടയം : ടാക്സി ഡ്രൈവറുടെ ഇടപെടലാണ് കുട്ടിയെ പട്ടാപ്പകൽ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടു പോയ യുവതിയെ പിടികൂടാന്‍ സഹായകമായത്. മൂന്നു മാസം മുമ്പ് നീതു ഡോക്ടറുടെ വേഷത്തില്‍ കുട്ടികളുടെ ആശുപത്രിയിലെത്തി പൊലീസ് പിടിച്ചെങ്കിലും കേസെടുക്കാതെ താക്കീതു ചെയ്ത് വിടുകയായിരുന്നു. പ്രവാസിയുടെ ഭാര്യയായ ഇവര്‍ കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ പ്ലാനറാണ്.

ഇവിടെ വച്ചാണ് ഇബ്രാഹിം ബാദുഷയുമായി പരിചയത്തിലായതും പ്രണയത്തിലായതും. ഇതോടെ ഇത് മുതലെടുത്തു മുപ്പത് ലക്ഷത്തോളം രൂപ നീതുവില്‍ നിന്നും യുവാവ് കൈക്കലാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ ഇയാള്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞാണ് പ്രതികാരം ചെയ്യാന്‍ തുനിഞ്ഞത്. ഇതിനായി കുഞ്ഞിനെ കവര്‍ന്ന ശേഷം ബാദുഷയുടെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്ളാക്ക് മെയില്‍ ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ വിവാഹം മുടക്കാനുള്ള നീതുവിന്റെ പദ്ധതിയാണ് പൊലീസ് പൊളിച്ചത്.

തിരുവല്ല കുറ്റൂര്‍ സ്വദേശി സുധീഷിന്റെ ഭാര്യയാണ് നീതു, ഭര്‍ത്താവ് വിദേശത്ത് ഓയില്‍ റിഗിലെ ജോലിക്കാരനാണ്. ഇവര്‍ക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്.നീതു ഈ മാസം നാലിനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തുള്ള ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലില്‍ മുറിയെടുത്തത്. വന്‍ തുക കടം വാങ്ങി വഞ്ചിച്ച കാമുകനോടുള്ള പ്രതികാരത്തിനായാണ് നീതു കുഞ്ഞിനെ കവര്‍ന്നത്. ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ഒരു മണിക്കൂറിനുള്ളില്‍ പൊലീസ് നീതുവിനെ കസ്റ്റഡിയിലെടുത്ത് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കിയിരുന്നു.

ബുധനാഴ്ച ഉച്ചയോടെ പ്രസവിച്ച വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് ഇവര്‍ കവര്‍ന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. മുപ്പത്തിമൂന്ന് കാരിയായ നീതു മുന്‍പ് ഗര്‍ഭം അലസിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മെഡിക്കൽ കോളേജിൽ വലിയ രീതിയിൽ പരാതികൾ ഉയരുന്നുണ്ട്. സി.സി ടി.വി കാമറയും സുരക്ഷാ ജീവനക്കാരുമുള്ള കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നഴ്സിന്റെ വേഷം ധരിച്ച്‌ കയറി ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണെന്നാണ് റിപ്പോർട്ട്.

പല കേസുമായി ബന്ധപ്പെട്ട് വിവരം തേടിയെത്തുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ഉള്ളിലേക്ക് കയറ്റാന്‍ പോലും സെക്യൂരിറ്റി ജീവനക്കാര്‍ തയ്യാറാകാറില്ല. രോഗികളുടെ കൂട്ടിരിപ്പുകാരുമായും സംഘര്‍ഷം പതിവാണ്. ഇങ്ങനെ പുറത്തുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണമുള്ള മെഡിക്കല്‍ കോളേജാശുപത്രി വാര്‍ഡില്‍ ഒരു സ്ത്രീ രണ്ടു മൂന്നു ദിവസമായി കയറിയിറങ്ങുകയായിരുന്നു.

കൂട്ടിരിപ്പുകാരായ പുരുഷന്മാര്‍ ഫോണ്‍ ചെയ്താണ് ഗൈനക്കോളജി വാര്‍ഡിലുള്ള ബന്ധുക്കളെ പുറത്തേക്ക് വിളിച്ച്‌ അത്യാവശ്യങ്ങള്‍ നടത്തുന്നത്. ഇങ്ങനെ നിയന്ത്രണമുള്ളിടത്ത് മകനൊപ്പം നീതു കയറി അമ്മയുടെ കൈയില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത് പുറത്ത് ഹോട്ടലില്‍ എത്തിച്ച്‌ കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button