KottayamKeralaNattuvarthaLatest NewsNews

കപ്പിൾ സ്വാപ്പിംങിൽ കേസില്ല: വൈഫ് സ്വാപ്പിംഗിന് പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പോലീസ് മേധാവി

പരസ്പര സമ്മതത്തോടെയുള്ള ഇവരുടെ ബന്ധത്തിന്റെ പേരിൽ കേസെടുക്കാനാവില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം

കോട്ടയം: വൈഫ് സ്വാപ്പിംഗിന് പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പോലീസ് മേധാവി. സംഭവത്തിനു പിന്നിൽ പരാതിക്കാരിയുടെ ഭർത്താവിന്റെ മനോവൈകൃതം മാത്രമാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികളെയാണ് പോലീസ് സംഘം തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ഒൻപത് പേർക്കൊപ്പം ഇവരിൽ നാലു പേരുടെ ഭാര്യമാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, പരസ്പര സമ്മതത്തോടെയുള്ള ഇവരുടെ ബന്ധത്തിന്റെ പേരിൽ കേസെടുക്കാനാവില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.

നിലവിൽ കേസിൽ ഒരു പരാതിക്കാരി മാത്രമാണ് ഉള്ളത്. ഇവരെ ഭർത്താവ് നിർബന്ധപൂർവം ഒൻപത് പേർക്കു കാഴ്ച വച്ചുവെന്നാണ് പരാതി. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ മറ്റു സ്ത്രീകൾക്ക് ആർക്കും നിലവിൽ പരാതിയില്ല. അതുകൊണ്ടു തന്നെ ഇവർ സമ്മതത്തോടെയാണ് വൈഫ് സ്വാപ്പിംഗിൽ പങ്കെടുത്തതെന്നാണ് പോലീസിന്റെ നിഗമനം.

 

ഈ സാഹചര്യത്തിൽ യുവതികളുടെ പരാതിയില്ലാതെ വൈഫ് സ്വാപ്പിംഗ് വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ പോലീസിന് കഴിയില്ല. വൈഫ് സ്വാപ്പിംഗിന്റെ ഭാഗമായി ലഹരി കൈമാറ്റം അടക്കമുള്ള കാര്യങ്ങൾ നടന്നിട്ടുണ്ട് എന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. നിലവിൽ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടാത്തതിനാൽ വിഷയത്തിൽ മറ്റ് നടപടികൾ സ്വീകരിക്കാൻ പോലീസിന് സാധിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button