KottayamKeralaLatest News

വിവാഹിതനായ സജീർ കോട്ടയത്തെ വിദ്യാർത്ഥിനിയെ ചാറ്റിലൂടെകുരുക്കി ലൈംഗിക ബന്ധം: സത്യമറിഞ്ഞ പെൺകുട്ടി അകന്നതോടെ ഇയാൾ ചെയ്തത്

സൗദിയിൽ എയർപോർട്ട് ജീവനക്കാരാണെന്ന് പെൺകുട്ടിയെ ധരിപ്പിച്ചാണ് പ്രണയക്കെണിയിൽ കുടുക്കിയത്.

കോട്ടയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കോട്ടയത്തെ കോളേജ് വിദ്യാർത്ഥിനിയെ അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ലൈം​ഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. കൊട്ടാരക്കര തലച്ചിറ പുല്ലാനിവിള സജീർ (33) ആണ് പിടിയിലായത്. കോട്ടയത്തെ കോളേജ് വിദ്യാർത്ഥിനിയെ ഇയാൾ പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഇത് പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലൈം​ഗിക പീഡനം.

ഭാര്യയും ഒരു കുട്ടിയുമുള്ള സജീറിനെ വിവാഹം കഴിക്കണമെന്ന ആവശ്യം പെൺകുട്ടി നിരസിച്ചതോടെ ഇയാൾ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു. ഇതിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.ഒൻപതുമാസം മുമ്പാണ് സജീർ കോട്ടയത്തെ കോളേജ് വിദ്യാർത്ഥിനിയെ ഫേസ്‌ബുക്കിലൂടെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തിയത് വ്യാജ അക്കൗണ്ടിലൂടെയായിരുന്നു ഇത്. സൗദിയിൽ എയർപോർട്ട് ജീവനക്കാരാണെന്ന് പെൺകുട്ടിയെ ധരിപ്പിച്ചാണ് പ്രണയക്കെണിയിൽ കുടുക്കിയത്.

ഭാര്യയും നാലുവയസ്സുകാരനായ കുട്ടിയുമുള്ള പ്രതി അവിവാഹിതനാണെന്നാണ് പെൺകുട്ടിയെ അറിയിച്ചത്. സജീർ വിവാഹിതനാണെന്നറിഞ്ഞ പെൺകുട്ടി അകലാൻ ശ്രമിച്ചു. എന്നാൽ, വിവാഹം കഴിക്കണമെന്നും തന്റെ രണ്ടാം ഭാര്യയാകണമെന്നും പ്രതി നിർബന്ധിച്ചു. അതിന് വിസമ്മതിച്ച പെൺകുട്ടിയുടെ കൂട്ടുകാർക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തിരുന്നു. തുടർന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്.

പ്രണയ ബന്ധം വളർന്നതോടെ പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി വീഡിയോകോളിലൂടെ അശ്ലീലചാറ്റിന് ഇയാൾ പ്രേരിപ്പിക്കുകയായിരുന്നു. പെൺകുട്ടി അറിയാതെ അശ്ലീല ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടെടുത്തു. ബന്ധം വളർന്നതനുസരിട്ട് പലസ്ഥലങ്ങളിലും ഇവർ കണ്ടുമുട്ടി. പെൺകുട്ടിയുടെ കേടായ ഫോൺ നന്നാക്കുന്നതിനായി ഇയാൾ വാങ്ങി. അതിനു ശേഷം അതിൽനിന്ന് മുഴുവൻ നമ്പരുകളും മനസ്സിലാക്കി. പിന്നീട് സ്‌ക്രീൻഷോട്ടുകൾ കൂട്ടുകാരികൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പാലായിൽ വിളിച്ചുവരുത്തി.

സ്‌ക്രീൻഷോട്ടുകൾ ഡിലീറ്റ് ചെയ്യണമെങ്കിൽ തനിക്ക് വഴങ്ങിത്തരണമെന്ന് ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. കെണിയിൽ വീണ പെൺകുട്ടിയെ ഇയാൾ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കോട്ടയം ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർചെയ്തു. പീഡനം നടന്നത് പാലായിലായതിനാൽ കേസ് പാലാ പൊലീസിന് കൈമാറുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button