IdukkiNattuvarthaLatest NewsKeralaNews

രവീന്ദ്രൻ പട്ടയം: പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ലല്ലെന്ന് എം എം മണി

ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തെ ചൊല്ലി എൽഡിഎഫിൽ ഭിന്നത രൂക്ഷം. സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്ന് മുൻമന്ത്രി എംഎം മണി മുന്നറിയിപ്പ് നൽകി. സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി ഓഫീസും രവീന്ദ്രൻ പട്ടയത്തിലായിരിക്കേ സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷമായാണ് എംഎം മണി പ്രതികരിച്ചത്.

‘530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എകെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്’. എംഎം മണി പറഞ്ഞു.

സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക, പോസ്റ്റ് മുക്കുക, ‘ഹൗ.. നിലപാട്! ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ’: ശ്രീജിത്ത് പണിക്കർ

‘പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും’. എം എം മണി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button