KeralaLatest NewsNews

തിരിമറി നടത്തിയത് 19 ലക്ഷം: സഖാക്കളുടെ ബലത്തില്‍ ലക്ഷങ്ങളുടെ മോഷണം നടത്തിയ മുന്‍ വ്യവസായ വികസന ഓഫിസറെ പിരിച്ചുവിട്ടു

വകുപ്പുതലത്തില്‍ പരിശോധന വന്നപ്പോള്‍ ലിക്വിഡേറ്ററുടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം.

തൃശൂര്‍: മുന്‍ ജില്ലാ വ്യവസായ വികസന ഓഫിസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് പിരിച്ചുവിടുന്നതിൽ നിന്നും വേണ്ടി പല വിധത്തിലുള്ള ശ്രമങ്ങളും നടത്തിയെങ്കിലും ഒടുവില്‍ കോടതി ഇടപെടല്‍ കൂടി എത്തിയതോടെയാണ് തൃശ്ശൂര്‍ ജില്ലയിലെ മുന്‍ ജില്ലാ വ്യവസായ വികസന ഓഫിസറായിരുന്ന പത്തനംതിട്ട അടൂര്‍ ഏഴാംകുളം പണിക്കശേരിയില്‍ ബിന്ദു (47) വിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഇവര്‍ക്കെതിരെ മുമ്പ് പലതവണ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നെങ്കിലും അന്നൊക്കെ സംരക്ഷിച്ചു നിര്‍ത്തിയത് പാര്‍ട്ടിയായിരുന്നു.

തൃശൂരില്‍ വ്യവസായ വികസന ഓഫിസറായും പിന്നീട് വടകര വ്യവസായ കേന്ദ്രത്തില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറായും ജോലി ചെയ്തിരുന്ന പദവിയിൽ നിന്നാണ് ബിന്ദുവിനെ പിരിച്ചുവിട്ടത്. ഈ അഴിമതിക്കേസില്‍ മുന്‍പ് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ഇന്നലെ ബിന്ദുവിനു കൈമാറി. തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലിക്വിഡേറ്ററായി ജോലി ചെയ്യുമ്ബോള്‍ ഇന്ത്യന്‍ കോഫി ഹൗസുകളിലെ ഭരണം പിടിച്ചെടുക്കാന്‍ അഡ്‌മിനിസ്‌ട്രേറ്ററായി സിപിഎം നിയോഗിച്ചത് ബിന്ദുവിനെ ആയിരുന്നു. പിന്നീട് തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്കു 19ലക്ഷം രൂപ മാറ്റിയെന്നാണ് കേസ്.

Read Also: കാമുകനുമായി ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തു, യുവാവിനെ ചോദ്യം ചെയ്യും

ലിക്വിഡേറ്ററുടെ പേരില്‍ തൃശൂര്‍ അയ്യന്തോള്‍ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ 22.8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂര്‍ കോര്‍പറേഷനു വിറ്റതിന്റെ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭര്‍ത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയെന്ന് കണ്ടെത്തി.

വകുപ്പുതലത്തില്‍ പരിശോധന വന്നപ്പോള്‍ ലിക്വിഡേറ്ററുടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം. വ്യവസായ വാണിജ്യ ഡയറക്ടര്‍ ഇതു കാണിച്ചു ബിന്ദുവിനു കുറ്റാരോപണ നോട്ടിസ് നല്‍കി. സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.സസ്‌പെന്‍ഷനിലിരിക്കെ പണം പോലും തിരിച്ചടയ്ക്കാതെ മന്ത്രിതല ഇടപെടലിലൂടെ ബിന്ദുവിനെ തിരിച്ചെടുത്തതും വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button