KeralaLatest NewsNews

‘തനിക്കെതിരെ വെളിച്ചത്തേക്കാൾ വേഗത്തിൽ വിധി പറഞ്ഞു’: ലോകായുക്തക്കെതിരെ ആരോപണങ്ങളുമായി വീണ്ടും കെടി ജലീൽ

മലപ്പുറം : ലോകായുക്തക്കെതിരെ വീണ്ടും ആരോപണങ്ങളുമായി കെ.ടി ജലീൽ. മൂന്നരവർഷം സുപ്രീംകോടതിയിൽ ഇരുന്നിട്ട് ആറ് കേസിൽ മാത്രം വിധി പറഞ്ഞയാൾ തനിക്കെതിരായ കേസിൽ 12 ദിവസം കൊണ്ട് വിധി പറഞ്ഞു. തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യുമെന്നും ജലീൽ പറഞ്ഞു. പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നതെന്നും ജലീൽ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും”

2021 മാർച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലിൽ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 6 ന് മുമ്പ് ‘ബോംബ്’ പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു UDF ന്റെ ലക്ഷ്യം. മൈനോരിറ്റി കോർപ്പറേഷന്റെ വക്കീൽ അഡ്വ: കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്റെ കേസുകളുടെ വിവരം വെച്ച് ചെയ്ത ഇ മെയ്ൽ ഇല്ലായിരുന്നെങ്കിൽ ഒരു ഹിയറിംഗിന് കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങിനെ സംഭവിച്ചാൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാംകൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നു വിനീത ദാസൻ.

Read Also  :  വയനാട്ടിൽ മാരകമയക്കുമരുന്നായ എം​ഡി.എംഎ​യുമായി മൂന്നു യുവാക്കൾ പൊലീസ് പിടി‌യിൽ

സുപ്രീം കോടതിയിൽ മൂന്നര കൊല്ലത്തിനിടയിൽ കേവലം 6 വിധികൾ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത “മഹാനാണ്” (അരുൺ ജെയ്റ്റ്ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്.

“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. “എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുൻകൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല”. അഡ്വ: കെ.എസ് അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുള്ള വരികളാണ് താഴെ. ഈ വരികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇത് അരുൺ കുമാറിന്റെ നിരീക്ഷണം മാത്രമാണ്: ”കേരളാ ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്താൻ വേണ്ടി ഓർഡിനൻസ് ഇറക്കാൻ കേരള മന്ത്രിസഭ തീരുമാനിച്ചത് 2022 ജനുവരി 19 നാണ്.
ശുപാർശ ചെയ്തപ്പെട്ട ഓർഡിനൻസ് ഇപ്പോൾ ബഹുമാനപ്പെട്ട ഗവർണറുടെ പരിഗണനയിലാണ്.
ലോകായുക്ത നിയമ ഭേദഗതിയെക്കുറിച്ചാണ് കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പത്ര-ദൃശ്യ മാധ്യമങ്ങളിലെ വാർത്തകളും ചർച്ചകളും എല്ലാം. ടി നിയമ ഭേദഗതിയിലേക്ക് നയിച്ചത് മുൻ മന്ത്രി ശ്രീ KT ജലീലിനെതിരെ ലോകായുക്തയിൽ ഫയൽ ചെയ്ത കേസും അതിന്റെ വിധിന്യായവും ആണ് എന്നാണ് ആരോപിക്കുന്നത്. ശ്രീ. KT ജലീലിനെതിരായ ലോകായുക്ത കേസിൽ അദ്ദേഹത്തിനെ ലോകായുക്ത വിസ്തരിക്കുകയോ അദ്ദേഹത്തിന് തെളിവുകൾ ഹാജരാക്കാൻ അനുവാദം ലഭിക്കുകയോ ചെയ്തിതില്ല എന്ന് ആദ്യഘട്ടം മുതൽ തന്നെ ചർച്ചയായിരുന്നു.

Read Also  : ഐപിഎൽ 2022: ഓസ്‌ട്രേലിയന്‍ സൂപ്പർ താരം പിന്മാറി

എന്നാൽ KT ജലീലിനെ ലോകായുക്ത വിസ്തരിച്ചു എന്നും അദ്ദേഹത്തിന് തെളിവുകൾ ഹാജരാക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും KT ജലീൽ ഹാജരാക്കിയ തെളിവുകൾ എല്ലാം പരിശോധിച്ചിട്ടാണ് ലോകായുക്ത വിധി പറഞ്ഞതെന്നും UDF നേതാക്കളും ചാനൽ ചർച്ചകളിലെ “നിയമ വിദഗ്ദന്മാരും” മാധ്യമ ജഡ്ജിമാരുടെ മുന്നിൽ വാദിക്കുന്നത് കണ്ടു. എന്നാൽ എന്താണ് KT ജലീൽ കേസുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ നടന്നത്❓ ലോകയുക്ത നിയമപ്രകാരം ഒരു പരാതി ലഭിച്ചാൽ ആ പരാതി നിയമപരമാണോ എന്നറിയാൻ ആദ്യം പ്രാഥമിക പരിശോധന (Preliminary Inquiry) നടത്തണം. പിന്നീട് പരാതിയിലെ വസ്തുതകളെക്കുറിച്ച് വിശദമായ അന്വേഷണം ( Investigation) നടത്തണം. പിന്നീട് ലോകയുക്ത നിയമത്തിന്റെ വകുപ്പ് 11 പ്രകാരം തെളിവെടുപ്പ് ( Evidence) നടത്തണം. തെളിവെടുപ്പ് പൂർത്തികരിച്ചാൽ മാത്രമേ കേസ് വാദത്തിനായി (Hearing) മാറ്റുകയുള്ളൂ. എന്നാൽ ശ്രീ KT ജലീലിനെ തിരായി ലോകായുക്തയിൽ ഫയൽ ചെയ്ത C. No. 57/19 B കേസിന്റെ ദിവസേനയുടെ നടപടിക്രമങ്ങൾ (Proceeding Sheet) പരിശോധിച്ചാൽ വസ്തുതകൾ വ്യക്തമാകും.
⭕25/3/2021
For Preliminary Inquiry/Admission
Part-II
7. C. No.57/19 B:
Adv. George poonthottam
Adv P Subair Kunju
Spl.GP (R1 & R2)
Adv Kaleeswaram Raj (R3)
Adv. R.S Balamurali (R5)
⭕26/3/2021
Supplementary Cause List
For Preliminary Inquiry/Admission
Part-II
1. C. No.57/19 B:
Adv. George poonthottam
Adv P Subair Kunju
Spl.GP (R1 & R2)
Adv Kaleeswaram Raj (R3)
Adv. R.S Balamurali (R5)
2021 മാർച്ച് 25 നും മാർച്ച് 26നും ശ്രീ. KT ജലീലിനെതിരായ പരാതി ലോകായുക്ത പ്രാഥമിക പരിശോധക്കും
(Preliminary Inquiry) പരാതി ഫയലിൽ സ്വീകരിക്കുന്നതിനായും ( Admission) ആയി പരിഗണിച്ചു.

Read Also  : ഈ മുസ്ലീംഗ്രാമത്തിൽ എസ്പിക്ക് വോട്ടില്ല, നിരന്തരം വെടിവെപ്പുണ്ടായിരുന്ന ഇവിടെ സമാധാനം പുനഃസ്ഥാപിച്ച യോഗി പ്രിയനേതാവ്
⭕ 30/3/2021
For Hearing on Complaint
47. C. No.57/19 B:
Adv. George poonthottam
Adv P Subair Kunju
Spl.GP (R1 & R2)
Adv Kaleeswaram Raj (R3)
Adv. R.S Balamurali (R5).
2021 മാർച്ച് 26ന് പ്രാഥമിക പരിശോധന മാത്രം നടത്തി ലോകായുക്ത ഫയലിൽ സ്വീകരിച്ച ഒരു പരാതി 2021 മാർച്ച് 30 ന് തന്നെ വാദം (Hearing) കേൾക്കുന്നു. അന്ന് തന്നെ ടി കേസ് വിധി പറയാനായി ഏപ്രിൽ 9 ലേക്ക് മാറ്റുന്നു. ഏപ്രിൽ 9ന് ഒന്നാമത്തെ കേസായി KT ജലീലിനെതിരെ ലോകായുക്ത വിധി പറഞ്ഞു
⭕ 09/4/2021
For Pronouncement of Orders
1. C. No.57/19 B:
Adv. George poonthottam
Adv P Subair Kunju
Spl.GP (R1 & R2)
Adv Kaleeswaram Raj (R3)
Adv. R.S Balamurali (R5).
2021 മാർച്ച് 26ന് ഫയലിൽ സ്വീകരിച്ച കേസിൽ 4 ദിവസങ്ങൾക്ക് ശേഷം അന്തിമ വാദം കേട്ട് വിധി പറയാൻ മാറ്റിയ കേസിൽ എന്നാണ് ❓എവിടെ വെച്ചാണ് KT ജലീലിനെ വിസ്തരിച്ചത്❓
പരാതി ലോകായുക്ത ഫയലിൽ സ്ഥീകരിച്ച ശേഷം ഒരു posting date എങ്കിലും KT ജലീലിന് നൽകിയോ തെളിവുകൾ ഹാജരാക്കാൻ❓നിയമപ്രകാരം അപ്പീൽ പോലും ഇല്ലാത്ത കേസിൽ ഏറ്റവും ഗുരുതരമായ സാമൂഹ്യനീതിയുടെ നിഷേധമല്ലേ ലോകാ യുക്ത ശ്രീ. KT ജലീലിനോട് ചെയ്തത്❓ ഒരു സംസ്ഥാന നിയമം ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾക്ക് എതിരാണ് എന്ന് ബോധ്യപ്പെട്ടപ്പോൾ അത് തിരുത്താൻ അനുവദിക്കില്ല എന്ന് വാശി പിടിക്കുന്ന പ്രതിപക്ഷനേതാവും UDF നേതാക്കളും ചാനൽ ചർച്ചാ നിയമവിദഗ്ധരും ലോകയുക്തയുടെ ദിവസേന കേസ് പരിശോധന ലിസ്റ്റ് (Proceedings Sheet) ഒന്ന് പരിശോധിക്കണം.

Read Also  : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും: ബോർഡിന്റെ നിലനിൽപ്പിന് വർധനവ് അനിവാര്യമെന്ന് മന്ത്രി

2021 മാർച്ച് 30ന് കേസ് അന്തിമവാദത്തിന് എടുത്തപ്പോൾ പ്രധാനമായും വാദിക്കേണ്ട ഒരു അഭിഭാഷകന് ഹാജരാകാൻ കഴിയാതെ വരികയും അദ്ദേഹത്തിന് വാദങ്ങൾ എഴുതി നൽകാൻ ( Argument Notes ) ഒരാഴ്ച വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഒരാഴ്ച സമയം നേടിയില്ലായിരുന്നുവെങ്കിൽ 2021 ഏപ്രിൽ 6 ലെ കേരള നിയമസഭ തെരെഞ്ഞെടുപ്പിന് മുൻപ് ശ്രീ. KT ജലീലിനെതിരായ ലോകായുക്ത വിധി വരുമായിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പിനു മുൻപ് ഒരു ” ബോംബ് ” പൊട്ടുമെന്ന് UDF നേതാക്കൾ പറഞ്ഞത് ഇതാണോ ആവോ!!!”
അഡ്വ.KS അരുൺകുമാർ
29 -1 -22
(സംശയമുള്ളവർക്ക് കേസ് പ്രൊസീഡിംഗ് ഷീറ്റ് പരിശോധിക്കാം)

shortlink

Related Articles

Post Your Comments

Related Articles


Back to top button