ThrissurLatest NewsKeralaNattuvarthaNews

ഭർതൃമതിയും കാമുകനും ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

ഒളരിക്കര അമ്പാടിക്കുളം സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരാണ് മരിച്ചത്

തൃശൂർ: ഭർതൃമതിയായ യുവതിയെയും കാമുകനെയും തൃശൂർ നഗരത്തിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഒളരിക്കര അമ്പാടിക്കുളം സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരാണ് മരിച്ചത്.

കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ ആണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്‍റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച റിജോ.

Read Also : ദൈവം മറ്റുള്ളവരെ സഹായിക്കാൻ അവസരം നൽകിയാൽ അവർക്ക് പിന്തുണ നൽകണം: സഞ്ജുനെതിരെ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍

സംഗീതയെയും റിജോയേയും കാണാനില്ലെന്ന് വെസ്റ്റ് സ്റ്റേഷനിൽ സുനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മുറി തുറന്നുനോക്കിയപ്പോൾ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച ശേഷമാണ് ഇവർ തൂങ്ങിമരിച്ചതെന്നാണ് സൂചന.

ബുധനാഴ്ച ഉച്ചക്കാണ് ഇരുവരും ലോഡ്ജിൽ റൂമെടുത്തത്. സംഗീതയ്ക്ക് മൂന്നു കുട്ടികളുണ്ട്. ഈസ്റ്റ് പൊലീസ് കേസെടുത്ത് തുടർനടപടികളാരംഭിച്ചു.‍

shortlink

Related Articles

Post Your Comments

Related Articles


Back to top button