KollamKeralaNattuvarthaLatest NewsNews

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി : യുവാവ് പിടിയിൽ

തിരുവനന്തപുരം ബീമപള്ളി വള്ളക്കടവ് ആറ്റിൻക പുതുവൽ പുത്തൻവീട്ടിൽ ശരത്ത് (20) ആണ് പിടിയിലായത്

കൊല്ലം: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബീമപള്ളി വള്ളക്കടവ് ആറ്റിൻക പുതുവൽ പുത്തൻവീട്ടിൽ ശരത്ത് (20) ആണ് പിടിയിലായത്. യുവാവിനെ പാരിപ്പള്ളി പൊലീസ് പോക്സോ നിയമ പ്രകാരം ആണ് അറസ്റ്റ് ചെയ്ത‍ത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് തിരുവനന്തപുരം മുട്ടത്തറയിലേക്ക് തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പാരിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മുട്ടത്തറ ജങ്ഷന് സമീപം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവും ആണ്ണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : ഗവർണർ വടിയെടുത്തത് വെറുതെയല്ല! 6 വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ ശമ്പളം വര്‍ദ്ധിച്ചത് 200 ശതമാനം

പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. അനുരൂപ, പി.ടി. സാബുലാൽ, എസ്.സി.പി.ഒമാരായ ശ്രീകുമാർ, വി.എസ്. ഡോൾമാ, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button