Latest NewsIndiaNews

‘കശ്മീർ വിടുക അല്ലെങ്കിൽ കൊന്ന് നരകത്തിലേക്ക് അയയ്ക്കും’: കശ്മീരി പണ്ഡിറ്റുകളെ വീണ്ടും ഭീഷണിപ്പെടുത്തി ലഷ്‌കർ ഇ ഇസ്ലാം

ശ്രീനഗർ: ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകൾക്കും, ഹിന്ദുക്കൾക്കുമെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ ഇസ്ലാം. രണ്ട് വിഭാഗം ജനങ്ങളോടും ഉടൻ താഴ്വര വിടണമെന്നും ഇല്ലെങ്കിൽ മരിക്കാൻ തയ്യാറായിക്കോളൂ എന്നും ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്ത് ഭീകര സംഘടന പ്രദേശവാസികൾക്കിടയിൽ വിതരണം ചെയ്തു. ബരാമുള്ളയിലെയും, ഹവാലിലെയും പുന:രധിവാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് കത്ത് നൽകിയത്. കശ്മീരിലെ നിരപരാധികളായ പണ്ഡിറ്റുകളെ വീണ്ടും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഇവരുടെ പുതിയ നീക്കം.

തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ഒരു നിരപരാധിയായ കശ്മീരി പണ്ഡിറ്റിന് നേരെ ഭീകരർ കഴിഞ്ഞ ദിവസം വെടിയുതിർത്തിരുന്നു. ഒരാൾ കൊല്ലപ്പെട്ടു. ഡ്രൈവറായിരുന്ന സതീഷ് കുമാർ സിംഗ് രാജ്പുത് ആയിരുന്നു ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് താഴ്വരയിലുള്ളവരോട് ഉടൻ തന്നെ സ്ഥലം വിടണമെന്ന ‘കത്ത്’ ഭീകരർ ഇവിടെ വിതരണം ചെയ്തത്.

Also Read:ബഹ്‌റൈനിൽ മലയാളികൾ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതക ചോർച്ച: ഒരാൾക്ക് പരിക്ക്

ഒന്നുകിൽ ഇസ്ലാം മതം സ്വീകരിക്കുക, അല്ലെങ്കിൽ താഴ്വര വിട്ട് പോകുകയെന്നാണ് ഭീഷണി. ഭീഷണി വകവയ്‌ക്കാതെ ഇവിടെ തുടർന്നാൽ കുടുംബത്തോടെ ചുട്ടുകരിക്കുമെന്നും കത്തിൽ പറയുന്നു. ഇത് രണ്ടാം തവണയാണ് കശ്മീരി പണ്ഡിറ്റുകളെയും, ഹിന്ദുക്കളെയും ഭീഷണിപ്പെടുത്തി ലഷ്‌കർ ഇ ഇസ്ലാം രംഗത്തുവരുന്നത്. താഴ്‌വര വിട്ടില്ലെങ്കിൽ, ഭയാനകമായ പ്രത്യാഘാതങ്ങൾ ആയിരിക്കും നിങ്ങൾ നേരിടേണ്ടി വരിക എന്നായിരുന്നു ആദ്യത്തെ ‘മുന്നറിയിപ്പ്’ കത്തിൽ പറഞ്ഞിരുന്നത്.

തങ്ങളുടെ ആജ്ഞകൾ അനുസരിക്കാത്ത കശ്മീരി ഹിന്ദുക്കളെ കൊല്ലുകയും നരകത്തിലേക്ക് അയക്കുകയും ചെയ്യുമെന്നും കത്തിൽ പറയുന്നു. അവരെ രക്ഷിക്കാൻ പ്രധാനമന്ത്രി മോദിക്കോ അമിത് ഷായ്‌ക്കോ സാധിക്കില്ലെന്നും കത്തിൽ പറയുന്നുണ്ട്. വംശഹത്യ ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം പ്രചരിപ്പിച്ച ലഘുലേഖയിലെയും ഭീഷണി.

Also Read:മൊഴിയെടുക്കാൻ വീട്ടിൽ വരണമെന്ന് കാവ്യ: ‘അതാണ് നിയമം, പൊലീസുകാർ പോയേ മതിയാകൂ’ – ചില നിയമവശങ്ങളിങ്ങനെ

‘കശ്മീർ വിട്ട് പോകാനായി നിങ്ങളെ നിർബന്ധിക്കുകയല്ല. കശ്മീർ മുസ്ലീങ്ങളുടെ മണ്ണാണ്. ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് അള്ളാഹുവിന്റെ ഈ മണ്ണിൽ ജീവിക്കാം. അള്ളാഹുവിന്റെ അനുയായികൾ ആയ ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നു. കശ്മീരിൽ തങ്ങണമെങ്കിൽ മതം മാറണം. ഹിന്ദുക്കൾക്ക് ഇവിടെ താമസിക്കാനുള്ള യോഗ്യതയില്ല. ഇസ്ലാം മതം സ്വീകരിക്കാതെ കശ്മീരിൽ ജീവിക്കാമെന്ന് കരുതുന്നവർക്ക് 1990 ലെ ഗതിയാകും ഉണ്ടാകുക. പറയുന്നത് അനുസരിച്ചില്ലെങ്കിൽ, നിങ്ങളെ ഓരോരുത്തരെയായി കൊന്ന് നരകത്തിലേക്ക് അയയ്ക്കും. ഓരോ കശ്മീരി പണ്ഡിറ്റും മരിക്കും. അല്ലാഹുവിനെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നവർക്ക് മാത്രമാണ് കശ്മീർ’, കത്തിൽ ഭീഷണിപ്പെടുത്തുന്നു.

അതേസമയം, തുടർച്ചയായുണ്ടാകുന്ന ഭീഷണിയിൽ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികളും, ഇവരുടെ ബന്ധുക്കളും. വാർത്തകൾ പുറത്തുവന്നതോടെ ബരാമുള്ളയിലെ ബന്ധുക്കളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിരവധി ഫോണുകളാണ് ലഭിക്കുന്നത്. ആരും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും, ഭീതിയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button