Latest NewsNewsIndiaCrime

അസഹ്യമായ ദുര്‍ഗന്ധം: വീട്ടില്‍ നിന്നും കണ്ടെത്തിയത് ഭാര്യയുടെയും ഭാര്യാസഹോദരിയുടെയും അഴുകിയ മൃതദേഹം, അറസ്റ്റ്

മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചതിന് ശേഷം ഇയാള്‍ വീടിന് പുറത്താണ് ഉറങ്ങിയിരുന്നത്

ഭുവനേശ്വര്‍: വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ അയൽക്കാർ നൽകിയ പരാതിയിൽ വീട് പരിശോധിച്ച പോലീസുകാർ കണ്ടെത്തിയത് രണ്ടു മൃതദേഹങ്ങൾ. ഒഡിഷയിലെ ചന്ദ്രശേഖര്‍പൂരിലാണ് സംഭവം. തുടർന്ന്, ചന്ദ്രശേഖര്‍പൂര്‍ ഹൗസിംഗ് കോളനിയിലെ ബിജയ്കേതന്‍ സേതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയെയും ഭാര്യാസഹോദരിയെയും കൊന്ന് ദിവസങ്ങളോളം വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു ഇയാൾ. ഗായത്രി സേതി, അവരുടെ സഹോദരി സരസ്വതി സേതി എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ഏപ്രില്‍ 21ന് ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേ​ഹം വീട്ടില്‍ ഒളിപ്പിക്കുയായിരുന്നുവെന്ന് പോലീസ് പറയുന്നു.

read also: താന്‍ കടുത്ത സിപിഎം വിരുദ്ധനാണ്, പിണറായി കേസില്‍ ഇടപെടുമെന്ന് തോന്നുന്നില്ല: രാഹുല്‍ ഈശ്വര്‍

2011ലാണ് ബിജയ്കേതന്റെയും ഗായത്രി സേതിയുടെയും വിവാഹം നടന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സരസ്വതി, സഹോദരിയെയും ഭര്‍ത്താവിനെയും കാണാൻ ഇവിടെ വരാറുണ്ടായിരുന്നു. സഹോദരിമാരെ കൊലപ്പെടുത്തി വീട്ടില്‍ ഒളിപ്പിച്ചതിന് ശേഷം ഇയാള്‍ വീടിന് പുറത്താണ് ഉറങ്ങിയിരുന്നത്. വീട്ടിൽ നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതോടെയാണ് കൊലപാതക രഹസ്യം പുറം ലോകമറിഞ്ഞത്.

ഭാര്യയും സഹോദരിയും ചേര്‍ന്ന് തന്നെ ശല്യപ്പെടുത്തിയിരുന്നതായും സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതിയുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button