Latest NewsNewsIndia

ഗ്യാൻവാപിയിൽ കണ്ടത് ശിവലിംഗമല്ല, ടാങ്കിലെ ഫൗണ്ടൻ: കോടതിയുടേത് ഏകപക്ഷീയ നിലപാടാണെന്ന് മസ്ജിദ് കമ്മിറ്റി

വാരാണസി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിതായി പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് മസ്ജിദ് അധികൃതർ. നമസ്കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണ് ഇതെന്നും മസ്ജിദ് അധികൃതർ വാദിച്ചു. പള്ളിയിലും പരിസരത്തും ക്ഷേത്രത്തിന് ആധാരമായ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ, വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി രവികുമാർ ദിവാകർ കമ്മീഷനെ നിയോഗിച്ചിരുന്നു.

തുടർന്ന്, നടത്തിയ പരിശോധനയിൽ സംഭരണിയിലെ വെള്ളം വറ്റിച്ച്, ശിവലിംഗം കണ്ടു ബോധ്യപ്പെട്ടതായി പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പള്ളി സമുച്ചയം മുദ്രവെക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ, പരിശോധനയിൽ കണ്ടെത്തിയത് മുഗൾകാല നിർമ്മിതിയായ മസ്ജിദിന്‍റെ വാട്ടർ ഫൗണ്ടന്‍റെ ഭാഗമാണെന്നും ഇതു വ്യക്തമാക്കി മേൽക്കോടതിയെ സമീപിക്കുമെന്നും ഗ്യാൻവാപി മസ്ജിദിന്‍റെ സംരക്ഷണച്ചുമതലയുള്ള അൻജുമൻ ഇൻതിസാമിയ മസ്ജിദ് ജോ. സെക്രട്ടറി സയിൻ യാസീൻ വ്യക്തമാക്കി.

ഉത്തരവിറക്കി ഒരു വർഷം കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ഇല്ല: നടപടി സ്വീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ

കിണർ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടൻ ഉള്ളതെന്നും ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോടതി ഇക്കാര്യത്തിൽ ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടതെന്നും കോടതി തന്നെ നിയോഗിച്ച നിഷ്പക്ഷ കക്ഷിയായ കമ്മീഷണറെ വിട്ട്, മസ്ജിദിനു മേൽ അവകാശവാദം ഉന്നയിക്കുന്ന വിഭാഗത്തിന്‍റെ പരാതിക്കു വഴങ്ങുകയായിരുന്നുവെന്നും യാസീൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button