Latest NewsIndiaNews

‘ഹിന്ദുത്വം ഒരു മതമല്ല’: ഗ്യാന്‍വാപി കേസിൽ ശിവലിംഗത്തിന് നേരെയുള്ള പരിഹാസങ്ങളെ ന്യായീകരിച്ച് മൗലാന സാജിദ് റാഷിദി

'മതവിഷയങ്ങളിൽ ഇടപെടാൻ ഇന്ത്യയിലെ ഒരു കോടതിക്കും അവകാശമില്ല, ജലധാരയെ ശിവലിംഗം എന്ന് വിളിക്കുന്നത് തന്നെ വലിയ തമാശയാണ്'

കൊൽക്കത്ത: ഗ്യാന്‍വാപി തർക്കത്തിൽ ഹിന്ദു മതത്തെ കടന്നാക്രമിച്ച് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി. ഹിന്ദു മതം തുടക്കത്തിൽ ഒരു മതമായിരുന്നില്ലെന്നും ആളുകൾ അനാവശ്യമായ വിവാദമാണ് ഇപ്പോൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാന്‍വാപി തർക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പുതിയ അഭിമുഖത്തിൽ അദ്ദേഹം, ഹിന്ദു സംസ്കാരത്തെയും വിശ്വാസത്തെയും താഴ്ത്തിക്കെട്ടാൻ നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്തു.

മസ്ജിദിൽ നിന്നും ശിവലിംഗം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ശിവലിംഗത്തെ നഗ്നമായ ഒരു ‘ഉറവ’ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. ജുഡീഷ്യറി ഹിന്ദുക്കൾക്ക് അനുകൂലമായ ഒരു പക്ഷപാതപരമായ ഉത്തരവാണ് വിഷയത്തിൽ പുറപ്പെടുവിച്ചതെന്ന്, ആക്ടിവിസ്റ്റ് അംബർ സെയ്ദിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം ആരോപിച്ചു. ഹിന്ദുക്കൾക്ക് അനുകൂലമായ അയോധ്യ വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയെയും ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെയും മൗലാന സാജിദ് റാഷിദി വിമർശിച്ചു. വസ്‌തുതകളുടെ അടിസ്ഥാനത്തിലല്ല കോടതി വിധി പുറപ്പെടുവിച്ചതെന്നും പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് ഭൂമി ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിന് വിട്ടുനൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

Also Read:ജോണി ഡെപ്പിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ആംബറിന്റെ സുഹൃത്തും സഹോദരിയും

‘തീരുമാനം പക്ഷപാതപരമായിരുന്നു. അന്ന് ഗൊഗോയിയുടെ കണ്ണ് രാജ്യസഭയിലായിരുന്നു. എഎസ്‌ഐ സർവേയുടെയോ മറ്റ് പ്രസക്തമായ വസ്തുതകളുടെയോ അടിസ്ഥാനത്തിലല്ല അന്ന് ആ വിധി ഉണ്ടായത്’, മൗലാന സാജിദ് പറഞ്ഞു.

‘1947 മുതൽ നിലവിലുള്ള മതവിഷയങ്ങളിൽ ഇടപെടാൻ ഇന്ത്യയിലെ ഒരു കോടതിക്കും അവകാശമില്ല. ആരാധനാലയ നിയമത്തെ ധിക്കരിക്കുന്ന ഹർജികൾ ഒരു കോടതിക്കും അനുവദിക്കാനാവില്ല. ഈ സാഹചര്യത്തിൽ, കോടതി ഹർജി അനുവദിച്ചു, വീഡിയോഗ്രാഫി സർവേ അനുവദിച്ചു, ഇപ്പോൾ വുസുഖാനയിൽ മുസ്ലീങ്ങളുടെ പ്രവേശനം തടഞ്ഞുകൊണ്ട് പള്ളികളിലെ മതപരമായ ആചാരങ്ങളിൽ വരെ ഇടപെടുന്നു. നമസ്‌കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വുസു, ഇവിടുത്തെ ഇസ്ലാമിക ആചാരങ്ങൾ നശിപ്പിക്കുന്നതിന് കോടതി ഉത്തരവാദികളാണ്. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഭരണകാലം മുതൽ ഗ്യാന്‍വാപി മസ്ജിദ് നിലവിലുണ്ട്. ക്ഷേത്രം തകർത്ത് ഔറംഗസേബ് നിർമ്മിച്ചതല്ല ഈ മസ്ജിദ്. ഒരു ക്ഷേത്രവും തകർത്തിട്ടില്ല. അവിടെ ശിവലിംഗമില്ല. അടുത്തിടെ കണ്ടെത്തിയ ഘടന പഴയ ജലധാരയുടെ ഭാഗമാണ്, ശിവലിംഗമല്ല. ക്ഷേത്രങ്ങൾ നശിപ്പിക്കാൻ അവർക്ക് പദ്ധതിയുണ്ടെങ്കിൽ, അവർ എന്തിനാണ് ശിവലിംഗം സൂക്ഷിക്കുന്നത്’, അദ്ദേഹം ചോദിച്ചു.

Also Read:കൃഷ്ണ ജന്മഭൂമി കേസ്: മസ്ജിദ് നീക്കം ചെയ്യണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

ഹിന്ദുക്കൾ തന്നെയാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ‘ജലധാരയെ ശിവലിംഗം എന്ന് വിളിക്കുന്നത് തന്നെ വലിയ തമാശയാണ്. എന്തുകൊണ്ടാണ് ആളുകൾ അതിനെ കളിയാക്കാത്തത്? താഴികക്കുടത്തിന്റെ ആകൃതിയിലുള്ള എല്ലാ ഘടനയും ഒരു ശിവലിംഗമാകില്ലെന്ന് അവർ (ഹിന്ദുക്കൾ) മനസ്സിലാക്കണം. ഹിന്ദുത്വം ഒരിക്കലും ഒരു മതമല്ല’, മൗലാന സാജിദ് പരിഹസിച്ചു. ‘എന്തുകൊണ്ടാണ് മുസ്ലീം സമുദായത്തിൽ നിന്നുള്ള ആളുകൾ ശിവലിംഗത്തെ പരിഹസിക്കുകയും സോഷ്യൽ മീഡിയയിലൂടെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നത്’ എന്ന ആക്ടിവിസ്റ്റ് അംബർ സെയ്ദിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button