Latest NewsNewsIndia

ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയായിയതായി പരാതി

ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലേക്കുള്ള 44 കിലോമീറ്റര്‍ യാത്രക്കിടയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നാണ് പോലീസ് പറയുന്നത്. ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിന്റെ വീട്ടില്‍നിന്നു മടങ്ങുമ്പോള്‍ വസന്ത് വിഹാര്‍ മാര്‍ക്കറ്റില്‍ വച്ചാണ് പ്രതികളെ കണ്ടുമുട്ടിയതെന്നും പെണ്‍കുട്ടി പറയുന്നു.

Read Also: സ്‌കൂട്ടർ യാത്രയ്ക്കിടെ ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന യുവാവ്: സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

യുവാക്കളെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ട്. മദ്യം കുടിപ്പിച്ച ശേഷം തന്നെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. മൂന്നാമത്തെയാള്‍ വഴിമധ്യേയാണ് കാറില്‍ കയറിയത്. ജൂലെ 6 രാത്രി 8.30ന് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയെന്നും ജൂലൈ ഏഴ് രാവിലെ തിരികെ കൊണ്ടുപോയി വിട്ടെന്നും പൊലീസ് പറഞ്ഞു.

ജൂലൈ 8ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. വൈകാതെ തന്നെ പ്രതികള്‍ പിടിയിലായെന്നും ഡിസിപി മനോജ്. സി പറഞ്ഞു. അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. 23, 25, 35 വയസ് പ്രായമുള്ള മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button