KeralaLatest NewsNews

യുവാവിന്റെ മരണം മങ്കി പോക്സ്? തൃശൂരിൽ ജാഗ്രതാ നിർദ്ദേശം

രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍.ഐ.വിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി.

തൃശൂർ: യുവാവിന്റെ മരണം മങ്കി പോക്സ് മൂലമെന്ന് സംശയമെന്ന് ആരോഗ്യവകുപ്പ്. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി ആയ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. മൂന്ന് ദിവസം മുൻപാണ് വിദേശത്ത് നിന്ന് എത്തിയ ഇയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. എന്നാൽ, ജില്ലയിൽ ജാഗ്രതാ നിർദ്ദേശവുമായി രംഗത്തെത്തി.

അതേസമയം, രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചുകാരനാണ് രോഗമുക്തി നേടിയത്. ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും വീണ ജോ‍‍ർജ് പറഞ്ഞു.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

‘രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍.ഐ.വിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്’- മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button