Latest NewsNewsIndia

ലൈംഗിക പ്രദര്‍ശനം നടത്തുന്ന തരത്തിലുള്ള അധ്യാപികയുടെ ചിത്രങ്ങൾ: പരാതിയുമായി രക്ഷിതാവ്, അധ്യാപികയെ പുറത്താക്കി കോളേജ്

എന്റെ മകൻ, സ്ത്രീ ശരീരം ഇത്തരത്തിൽ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങൾ കാണുന്നത് ഞാൻ വിലക്കി

കൊൽക്കത്ത: അടിവസ്ത്രമിട്ട് നിൽക്കുന്ന ദൃശ്യങ്ങൾ അധ്യാപിക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു എന്ന പരാതിയുമായി ഒരു രക്ഷിതാവ്. അധ്യാപികയുടെ ഇത്തരം ചിത്രങ്ങൾ മകൻ നോക്കുന്നത് കണ്ടെന്നാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പരാതിയിൽ പറയുന്നത്.

ലൈംഗിക പ്രദര്‍ശനം നടത്തുന്ന തരത്തിലുള്ള അധ്യാപികയുടെ ചിത്രങ്ങൾ മകൻ നോക്കുന്നത് കണ്ടുവെന്നും ഒരു രക്ഷിതാവെന്ന നിലയിൽ, അധ്യാപിക അടിവസ്ത്രമിട്ട് നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദര്‍ശിപ്പിക്കുന്നത് തനിക്ക് നാണക്കേടാണെന്നും പിതാവ് പരാതിയിൽ പറയുന്നു. ‘എന്റെ മകൻ, സ്ത്രീ ശരീരം ഇത്തരത്തിൽ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങൾ കാണുന്നത് ഞാൻ വിലക്കി. ഒരു 18 വയസ്സുള്ള കുട്ടിയെ സംബന്ധിച്ച് അവന്റെ പ്രൊഫസറെ അൽപ്പ വസ്ത്രത്തിൽ കാണുന്നത് അശ്ലീലവും അപരിഷ്കൃതവും അനുചിതവുമാണ്’ – രക്ഷിതാവിന്റെ പരാതിയിൽ പറയുന്നു.

read also: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാറ്റം അനിവാര്യം: മന്ത്രി ആർ ബിന്ദു

ഈ പരാതിയ്ക്ക് പിന്നാലെ അധ്യാപികയെ കോളേജ് പിരിച്ചുവിട്ടുവെന്ന് റിപ്പോർട്ട്. സെന്റ് സേവ്യേഴ്സ് സര്‍വ്വകലാശാലയിലെ അധ്യാപികയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. രക്ഷിതാവ് നൽകിയ പരാതിയിൽ സര്‍വ്വകലാശാല അധ്യാപികയെ വിളിപ്പിക്കുകയും ചിത്രങ്ങൾ സഹിതം വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെ തന്നെ പുറത്താക്കിയെന്നു അധ്യാപിക ആരോപിക്കുന്നു. എന്നാൽ അധ്യാപിക സ്വയം വിരമിക്കുകയായിരുന്നുവെന്നാണ് സര്‍വ്വകലാശാലയുടെ വാദം.

ഈ സംഭവത്തിനു പിന്നാലെ, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി അധ്യാപിക പൊലീസിൽ പരാതി നൽകി. കൂടാതെ, രക്ഷിതാവ് നൽകിയ പരാതിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് അധ്യാപിക സര്‍വ്വകലാശാലയ്ക്ക് നോട്ടീസും അയച്ചു.

അതേസമയം, സര്‍വ്വകലാശാലയ്ക്ക് പരിഹരിക്കാനാവാത്ത അപമാനം വരുത്തിവച്ചതിന് അധ്യാപിക നിരുപാധികം മാപ്പുപറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍വ്വകലാശാല.

shortlink

Related Articles

Post Your Comments

Related Articles


Back to top button