ThiruvananthapuramKeralaLatest NewsNews

‘കാട്ടുകോഴിക്കെന്ത് സംക്രാന്തി?’: രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തിയില്ല, വിമർശനവുമായി സന്ദീപ് വചസ്പതി

തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഹർ ഘർ തിരംഗ ക്യാംപെയിനിൽ രാജ്യം മുഴുവൻ പങ്കുചേരുകയാണ്. ദേശീയ പതാക ഉയർത്തി രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക നേതാക്കൾ ഉൾപ്പെടെയുള്ളവർ സ്വാതന്ത്ര്യത്തിൻ്റെ വജ്രജൂബിലി കൊണ്ടാടുമ്പോൾ കേരളത്തിൽ ചിലയിടങ്ങളിൽ ഈ ആഘോഷത്തോട് പുറംതിരിഞ്ഞു നിൽക്കുകയാണ്.

ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി. രാജ്യം മുഴുവൻ ദേശീയ പതാക ഉയർത്തി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്താത്തിനെതിരെ അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രംഗത്ത് വന്നിട്ടുള്ളത്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് വാശിയില്ല: മന്ത്രി വി.ശിവന്‍ കുട്ടി

സ്വാതന്ത്ര്യത്തിന് വേണ്ടി ബലിദാനം ചെയ്ത ധീര ദേശാഭിമാനികളുടെ ഓർമ്മയ്ക്കായി ആദ്യ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തതാണ് പാളയത്തുള്ള രക്തസാക്ഷി മണ്ഡപമെന്നും ഇവിടെ ദേശീയ പതാക ഉയർത്തേണ്ട എന്ന തീരുമാനം കൈക്കൊണ്ട ‘ആ സാറിന് ‘ വേണ്ടി കൂടിയാണ് ലക്ഷക്കണക്കിന് പേർ ജീവത്യാഗം ചെയ്തതതെന്ന് മറക്കരുതെന്നും സന്ദീപ് വചസ്പതി പറയുന്നു. രാജ്യ തീരുമാനത്തിന് എതിരെ പ്രവർത്തിച്ചത് ആരാണെന്ന് അറിയാൻ ഓരോ പൗരനും അവകാശമുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും സന്ദീപ് വചസ്പതി ആവശ്യപ്പെട്ടു.

സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ന​ഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച: 20കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു

കാട്ടുകോഴിക്കെന്ത് സംക്രാന്തി?

രാജ്യം മുഴുവൻ ദേശീയ പതാക ഉയർത്തി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൻ്റെ അവസ്ഥയാണിത്. സ്വാതന്ത്ര്യത്തിന് വേണ്ടി ബലിദാനം ചെയ്ത ധീര ദേശാഭിമാനികളുടെ ഓർമ്മയ്ക്കായി ആദ്യ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തതാണ് പാളയത്തുള്ള രക്തസാക്ഷി മണ്ഡപം. ഇവിടെ ദേശീയ പതാക ഉയർത്തേണ്ട എന്ന തീരുമാനം കൈക്കൊണ്ട ‘ആ സാറിന് ‘ വേണ്ടി കൂടിയാണ് ലക്ഷക്കണക്കിന് പേർ ജീവത്യാഗം ചെയ്തത് എന്ന് മറക്കരുത്. രാജ്യ തീരുമാനത്തിന് എതിരെ പ്രവർത്തിച്ചത് ആരാണെന്ന് അറിയാൻ ഓരോ പൗരനും അവകാശമുണ്ട്. ഇതേ പറ്റി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button