KeralaLatest NewsNews

നിഖിതയുടെ വയറ്റിൽ ആദ്യം വിളക്കുകൊണ്ട് കുത്തി, കഴുത്തുഞെരിച്ചു: സംശയരോഗം കാരണം നിഖിതയെ കൊന്ന അനീഷിന് മറ്റൊരു ബന്ധം

വർക്കല: സംശയരോഗത്തെ തുടർന്ന് നിഖിതയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് വിവരിച്ച് അനീഷ്. നിഖിതയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചാണ് അനീഷ് കൊലപ്പെടുത്തിയത്. വഴക്കുണ്ടായപ്പോൾ അനീഷ് നിലവിളക്കെടുത്ത് ആദ്യം നിഖിതയുടെ വയറ്റിൽ ആഞ്ഞ് കുത്തി, ശേഷം കഴുത്ത് പിടിച്ച് ഞെരുക്കി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇതിന് പിന്നാലെയാണ് കയ്യിലിരുന്ന നിലവിളക്കെടുത്ത് അനീഷ് നിഖതയുടെ തലയ്ക്കടിച്ചത്. കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതിന്റെ പരുക്കുകളുമുണ്ടായിരുന്നു

വെട്ടൂർ അയണിവിള വീട്ടിൽ അനീഷിന്‍റെ ഭാര്യ നിഖിത (26) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അനീഷിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സംശയമാണ് കൊലപാതകത്തിനു കാരണമായത്. മൂന്ന് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഷാർജയിലേക്കു പോയ ദമ്പതികൾ 10 ദിവസത്തെ അവധിക്ക് അനീഷിന്റെ വീട്ടിൽ എത്തിയതായിരുന്നു. കഴിഞ്ഞ ഒന്നാം തീയതിയാണ് ഇരുവരും വർക്കലയിലുള്ള അനീഷിന്‍റെ വീട്ടിൽ എത്തിയത്. സംശയരോഗം കാരണം നിഖിതയുമായി എന്നും വഴക്കിടുകയും, ആ വഴക്ക് കൊലപാതകത്തിലേക്ക് വരെ എത്തിക്കുകയും ചെയ്ത അനീഷിന് മറ്റൊരു യുവതിയുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഉറങ്ങാൻ കിടന്ന ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന്, പ്രതി നിലവിളക്ക് കൊണ്ട് നിഖിതയുടെ തലക്ക് അടിക്കുകയായിരുന്നു. ബഹളം കേട്ട് ബന്ധുക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന്, ബന്ധുക്കൾ വാതിൽ ചവിട്ടി തുറന്നപ്പോൾ രക്തം വാർന്നു കിടക്കുന്ന നിലയിലായിരുന്നു നിഖിത. ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിതയെ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിഖിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button