KeralaNattuvarthaLatest NewsNews

ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

വേറ്റിനാട് ചന്തയ്ക്ക് സമീപം കുന്നുംപുറത്ത് വീട്ടിൽ പത്മാവതിയുടെ മകൾ അനുജ (26)യുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്

വെമ്പായം: വെമ്പായം വേറ്റിനാട് ശാന്തി മന്ദിരത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. വേറ്റിനാട് ചന്തയ്ക്ക് സമീപം കുന്നുംപുറത്ത് വീട്ടിൽ പത്മാവതിയുടെ മകൾ അനുജ (26)യുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്.

Read Also : ‘മുറിവ് വൃത്തിയാക്കാന്‍ പോലും തയ്യാറായില്ല’: ആരോഗ്യ വകുപ്പിനെതിരെ അഭിരാമിയുടെ കുടുംബം, പരാതി നൽകി

ഓഗസ്റ്റ് 31-ന് അനുജയെ കാണാനില്ലെന്ന് കാണിച്ച് അമ്മ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മിക്കവാറും ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ പൊലീസ് സന്ദർശിക്കുന്നുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരത്തോടുകൂടി ഉപയോഗശൂന്യമായ കിണറ്റിൽ പരിശോധന നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് മൃതദേഹം അനുജയുടേത് എന്ന് മനസിലാക്കിയത്. പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button