CinemaLatest NewsNewsBollywood

സുശാന്ത് സിംഗ് രജ്പുത്തിനെക്കുറിച്ച് മനസ് തുറന്ന് അമിത് സാദ്

സുശാന്ത് സിംഗ് രജ്പുത്തിനെക്കുറിച്ച് മനസ് തുറന്ന് നടന്‍ അമിത് സാദ്. സുശാന്തും അമിത് സാദും ഒരുമിച്ചായിരുന്നു കരിയർ ആരംഭിച്ചത്. ഇരുവരും ടെലിവിഷനിലൂടെയാണ് സിനിമയിലെത്തിയത്. കായ് പോ ചേ എന്ന ചിത്രത്തിലൂടെയായിരുന്നു സുശാന്ത് ബോളിവുഡില്‍ അരങ്ങേറുന്നത്. സുശാന്തിനൊപ്പം അമിത്തും രാജ് കുമാര്‍ റാവുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു.

മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമ ചേതന്‍ ഭഗത്തിന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ സിനിമയായിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. ചേതന്‍ ഭഗത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുശാന്തിനെക്കുറിച്ച് അമിത് പറഞ്ഞത്. സുശാന്തിന്റെ മരണത്തിന് നാളുകള്‍ മുമ്പ് നടനെ ബന്ധപ്പെടാന്‍ താന്‍ ശ്രമിച്ചിരുന്നതായി അമിത് പറയുന്നു.

‘അവന്‍ മരിക്കുന്നതിന് മൂന്ന് നാല് മാസം മുമ്പ് അവനെ അറിയുന്ന ഒരാളുമായി ഞാന്‍ സംസാരിച്ചിരുന്നു. അവന്റെ നമ്പര്‍ തരൂ ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞിരുന്നതാണ്. ഞങ്ങളെല്ലാവരും ഓരോന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. അവന്റെ നമ്പര്‍ ആരുടേയും കൈയിലുണ്ടായിരുന്നില്ല. അവന്‍ സ്വയം അടച്ചു പൂട്ടിയിരിക്കുകയായിരുന്നുവെന്നാണ് അയാള്‍ പറഞ്ഞത്’.

‘ഞങ്ങള്‍ വെറും സുഹൃത്തുക്കളായിരുന്നില്ല. ആ ഒന്നൊന്നര വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ലവേഴ്‌സായി. ഞാന്‍ രാജിനേയും സുശാന്തിനേയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ആരെങ്കിലും രാജ്കുമാറിനേയോ സുശാന്തിനെയോ കുറ്റം പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതാണ്. നാല് തവണ’.

Read Also:- കനയ്യലാല്‍ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗം: എന്‍ഐഎ

‘പതിനാറാം വയസിലും പതിനെട്ടാം വയസിലും. ആ മാനസികാവസ്ഥ എനിക്ക് മനസിലാകും. ഇപ്പോള്‍ ഞാന്‍ കരുത്തനാണെങ്കിലും. ഇന്നെല്ലാം മാറി, ജീവിതം നല്ല നിലയിലാണ്. സുശാന്തിന്റെ മരണത്തോടെ എനിക്ക് ബോളിവുഡ് വിടാന്‍ തോന്നി’ അമിത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button