CinemaLatest NewsNewsIndiaEntertainment

‘സുശാന്തിന്റെ എല്ലുപൊട്ടിയിരുന്നു, കണ്ണില്‍ മര്‍ദ്ദനമേറ്റിരുന്നു’: വെളിപ്പെടുത്തലിൽ പ്രതികരിച്ച് സുശാന്തിന്റെ സഹോദരി

മുംബൈ: ആത്മഹത്യ ചെയ്ത നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ കണ്ണില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് സാക്ഷ്യം വഹിച്ച കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാന്‍ രൂപകുമാര്‍ ഷാ കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ നടത്തിയിരുന്നു. സുശാന്തിന്റേത് കൊലപാതകമാണെന്ന് ഇയാൾ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കഴുത്തിൽ സൂചിയുടെ പാടുകൾ കണ്ടതായും കാലിന് ഒടിവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. പുതിയ വെളിപ്പെടുത്തൽ വന്നതോടെ, പ്രതികരണവുമായി സുശാന്തിന്റെ സഹോദരി രംഗത്ത്.

സുശാന്ത് അന്തരിച്ചത് മുതൽ നടന് നീതി തേടി സഹോദരിമാർ മുന്നിൽ തന്നെയുണ്ട്. സോഷ്യൽ മീഡിയയിൽ താര സഹോദരിമാർ പലപ്പോഴും ഇതേ കുറിച്ച് പോസ്റ്റ് ചെയ്യാറുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരി ശ്വേത സിംഗ് കീർത്തി വാർത്തയുടെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘ഈ വെളിപ്പെടുത്തലുകളിൽ ഒരു അംശമെങ്കിലും സത്യമുണ്ടെങ്കിൽ, അത് സൂക്ഷ്മമായി പരിശോധിക്കാൻ ഞങ്ങൾ സി.ബി.ഐയോട് അഭ്യർത്ഥിക്കുന്നു. നിങ്ങൾ ന്യായമായ അന്വേഷണം നടത്തി സത്യം ഞങ്ങളെ അറിയിക്കുമെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിക്കുന്നു. ഞങ്ങളുടെ സഹോദരൻ നീതി ലഭിക്കണം’, ശ്വേത എഴുതി.

പിന്നാലെ, സുശാന്ത് സിംഗ് രജ്പുതിന്റെ മറ്റൊരു സഹോദരി മീതു സിംഗും തന്റെ നിലപാട് അറിയിച്ചു. ‘സുശാന്തിന്റെ കേസ് അടഞ്ഞ അധ്യായമാണെന്ന് കരുതുമ്പോഴെല്ലാം, ദൈവിക ഇടപെടലിലൂടെ വീണ്ടും കേസ് ഉയർന്നു വരുന്നു. ദൈവഹിതത്തിലൂടെ നീതി ലഭിക്കാനാണ് ഭായിയുടെ വിധി. ഞാൻ അവിടെ നിന്ന് വന്ന ദിവസം സുശാന്തിന് എന്താണ് സംഭവിച്ചതെന്ന് അറിയണം. ഭായിയുടെ കേസിലെ സാക്ഷികളെ സിബിഐ വിളിച്ചുവരുത്തണം’, മീതു ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button