KeralaLatest NewsNews

സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന എ.പി സോണയെ സിപിഎം പുറത്താക്കി

പതിനേഴ് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് സിപിഎം നേതാവിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത്, വിവാദങ്ങള്‍ക്കൊടുവില്‍ നേതാവിനെ പുറത്താക്കി സിപിഎം

ആലപ്പുഴ: സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന എ.പി സോണയെ സി.പി.എം പുറത്താക്കി. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമാണ് സോണ. രണ്ടംഗ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നിരുന്നു. അതിലാണ് തീരുമാനമെടുത്തത്.

Read Also: ആധുനിക കൃഷി രീതി പഠിക്കാന്‍ കൃഷി മന്ത്രി പി പ്രസാദും കര്‍ഷകരും ഇസ്രായേലിലേക്ക്: രണ്ടു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ.പി സോണ വീട്ടില്‍ കയറി കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്ന് ഇയാള്‍ക്ക് എതിരെ പാര്‍ട്ടിയില്‍ സ്ത്രീയുടെ പരാതിയുയര്‍ന്നിരുന്നു. ആ പരാതിക്കൊപ്പം എ.പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു. സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.

ചില നേതാക്കള്‍ സോണയെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് അന്വേഷണ കമീഷനെ നിയോഗിച്ച് നടപടി സ്വീകരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button