IdukkiKeralaNattuvarthaLatest NewsNews

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

എറണാകുളം കുമ്പളങ്ങി സ്വദേശി വലിയകുളത്ത് ബിജു ജോണ്‍ (44) ആണ് മരിച്ചത്

അടിമാലി: ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എറണാകുളം കുമ്പളങ്ങി സ്വദേശി വലിയകുളത്ത് ബിജു ജോണ്‍ (44) ആണ് മരിച്ചത്.

നേര്യമംഗലത്തിനും വാളറയ്ക്കും ഇടയിൽ ആറാംമൈലിനു സമീപം കൊച്ചി – ധനുഷ്കോടി ദേശീയപാതയിലാണ് അപകടം നടന്നത്. ബിജു എറണാകുളത്തു നിന്നു മൂന്നാറിനു സമീപം വട്ടവടയിലെ റിസോർട്ടിൽ ഇലക്‌ട്രിക്കൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. തൃശൂർ സ്വദേശി രതിനും സംഘവും യാത്ര ചെയ്തിരുന്ന കാറുമായാണ് ബിജുവിന്‍റെ സ്കൂട്ടർ ഇടിച്ചത്.

Read Also : ലാഭം കൊയ്യാൻ പുതിയ വിപണന തന്ത്രവുമായി ബിഎസ്എൻഎൽ രംഗത്ത്, ഉപയോക്താക്കൾക്ക് തിരിച്ചടിയാകുമോ?

അടിമാലിയിൽ നിന്നു കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്നു കാർ യാത്രക്കാർ. ബിജുവിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. സുമിയാണ് മരിച്ച ബിജുവിന്‍റെ ഭാര്യ. സഫിൻ (15), അഫിൽ (13) എന്നിവർ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button