Latest NewsNewsInternational

ഐഎസ് വധു ഷമീമ ഇപ്പോഴും ഐഎസ് തീവ്രവാദി തന്നെ, അവള്‍ ഐഎസില്‍ നിന്ന് മാറി എന്ന് പറയുന്നത് പച്ചക്കള്ളം: യസീദി ലൈംഗിക അടിമ

ഒരിക്കല്‍ ഐഎസില്‍ എത്തിപ്പെട്ടാല്‍ പിന്നെ അവര്‍ക്ക് ഒരിക്കലും മാറാനാകില്ല അതാണ് ഐഎസ്, ഷമീമ ബീഗം ഐഎസില്‍ നിന്നും മാറിയിട്ടില്ല, അവള്‍ പറയുന്നത് പച്ചക്കള്ളം: ലോകത്തെ ഞെട്ടിച്ച് യസീദി ലൈംഗിക അടിമയുടെ വെളിപ്പെടുത്തല്‍

ദമാസ്‌കസ് : ഐഎസ് വധു ഷമീമ ബീഗം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഷമീമയ്ക്ക് എതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി 20 വയസ്സുള്ള യസീദി ലൈംഗിക അടിമ . താന്‍ ഐ എസില്‍ നിന്ന് മാറിയെന്നും , നിഷ്‌കളങ്കയാണെന്നും കാട്ടാനുള്ള ഷമീമയുടെ ശ്രമങ്ങളെ പാടെ പൊളിക്കുന്നതാണ് യസീദി യുവതിയുടെ വെളിപ്പെടുത്തല്‍ .

Read Also: ഫെഡറൽ സംവിധാനത്തിന് മേൽ കടന്നാക്രമണമുണ്ടാകുമ്പോൾ മാദ്ധ്യമങ്ങൾ നിശ്ശബ്ദരാകരുത്: മുഖ്യമന്ത്രി

ഷമീമ ഐഎസിലായിരുന്നപ്പോള്‍ ചാവേര്‍ ആക്രമണങ്ങളിലും, തോക്കുകളുടെ പരിശീലനത്തിലും ചുക്കാന്‍ പിടിച്ചതായി യുവതി പറയുന്നു .

ദി സണ്‍ ന്യൂസ് പേപ്പറിനായി നോര്‍ത്ത് കുര്‍ദിസ്ഥാനില്‍ ഡോക്യുമെന്ററി നിര്‍മ്മാതാവ് അലന്‍ ഡങ്കന്‍ യസീദി ലൈംഗിക അടിമയുമായി അഭിമുഖം നടത്തിയിരുന്നു . ഇതിനിടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍ .

ഷമീമ തീവ്രവാദ പരിശീലന ക്യാമ്പിന്റെ (സ്റ്റുഡന്റ്‌സ് ഓഫ് ശരിയ എന്ന് വിളിക്കപ്പെടുന്ന) ഭാഗമായിരുന്നുവെന്ന് യുവതി പറയുന്നു. അതില്‍ തോക്കുകളും , ആത്മഹത്യാ ബെല്‍റ്റുകളും ഉപയോഗിക്കാന്‍ അവരെ പഠിപ്പിച്ചു. ആ ‘താല്‍ക്കാലിക സ്‌കൂളില്‍’ ഐഎസ് ഭീകരര്‍ രാവിലെ മുതല്‍ വൈകിട്ട് വരെ പരിശീലനം നേടുകയും, നല്‍കുകയും ചെയ്തു . മാത്രമല്ല അവിടെ ഷമീമ ശരിയത്ത് നിയമത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു . സിറിയയിലെ ദേര്‍ എസോറിലെ പരിശീലന ക്യാമ്പില്‍ വെച്ചാണ് ഷമീമ ബീഗത്തെ താന്‍ കണ്ടത്.

ഷമീമയുടെ പുതിയ വ്യക്തിത്വം വ്യാജമാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ‘ഇത് ബീഗത്തിന്റെ വ്യാജമുഖമാണ്. ഐഎസ് എങ്ങനെ ചിന്തിക്കുന്നുവെന്നും അവരുടെ ശരിയ ആശയങ്ങളോട് എത്രമാത്രം വിശ്വസ്തരാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ ഐഎസില്‍ ഇല്ലെങ്കിലും അവര്‍ക്ക് തുറന്ന മാനസികാവസ്ഥയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, എനിക്ക് ഉറപ്പുണ്ട്. അവര്‍ പറയുന്നത് വ്യാജ വസ്തുതകളാണ്, ഐഎസിലെ സ്ത്രീകള്‍ ഒരിക്കലും മാറില്ല, അവര്‍ വിശ്വസിക്കുന്നതില്‍  ഇപ്പോഴും വിശ്വസിക്കുന്നു.

തന്റെ സഹോദരിയെ വിറ്റ ഒരു ജര്‍മ്മന്‍ യജമാനനുമായി ഷമീമ സൗഹൃദത്തിലായിരുന്നു. ഷമീമയെ ഇത്ര വ്യക്തമായി ഓര്‍ക്കാന്‍ ഒരു കാരണം തനിക്കും അവളെപ്പോലെ തന്നെ തീവ്രവാദ പരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ടി വന്നതാണ്. തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനു ശേഷം ഷമീമ ബീഗം ഐഎസിന്റെ ക്രൂരമായ ‘സദാചാര പോലീസില്‍’ ചേര്‍ന്നിരുന്നു . അവള്‍ ഒരു കലാഷ്നിക്കോവ് ആക്രമണ റൈഫിള്‍ കൈവശം വച്ചിരുന്നു . ഷമീമ ചാവേര്‍ ബോംബിംഗ് വസ്ത്രങ്ങള്‍ തുന്നാന്‍ സഹായിച്ചതായും യുവതി പറയുന്നു

താനൊരു വീട്ടമ്മയാണെന്ന് ഷമീമ അവകാശപ്പെട്ടിരുന്നുവെങ്കിലും, ഷമീമ സജീവ ഐഎസ് തീവ്രവാദി തന്നെയാണ് . ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാനും ചാവേര്‍ ആക്രമണം നടത്താനും ചാവേര്‍ ബോംബര്‍മാരെ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങള്‍ ഷമീമ നടത്തിയിരുന്നുവെന്നും യുവതി പറയുന്നു. .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button