KeralaLatest NewsNews

ഒടുവിൽ പിന്മാറ്റം; സുജയ പാർവ്വതിയുടെ സസ്‌പെൻഷൻ പിൻവലിച്ചു, നിലപാടിൽ മായം ചേർക്കാതെ തന്നെ സുജയ്ക്ക് പ്രവർത്തിക്കാം

എറണാകുളം: ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും തുറന്നു പറഞ്ഞതിന് സസ്‌പെൻഷൻ നേരിടേണ്ടി വന്ന അവതാരക സുജയ പാർവ്വതിക്ക് തിരിച്ച് ജോലിയിൽ പ്രവേശിക്കാം. സുജയയുടെ സസ്പെഷൻ ചാനൽ പിൻവലിച്ചതായി റിപ്പോർട്ട്. മറുനാടൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സുജയ പാര്‍വതിയെ സസ്പെന്‍ഡ് ചെയ്ത തീരുമാനം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ചാനലിന്റെ ബോർഡ് മീറ്ററിംഗിൽ നടന്നിരുന്നു. ഉടൻ തന്നെ സുജയയെ തിരിച്ച് എടുക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ബോർഡ് മീറ്ററിംഗിൽ ശ്രീകണ്ഠൻ നായരോട് പറഞ്ഞതായി ഗോകുലം ഗോപാലൻ മലയാളി വാർത്തയോട് പ്രതികരിച്ചിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നാണ് സൂചന. മികച്ച മാധ്യമപ്രവർത്തകയായ സുജയയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുവെന്നായിരുന്നു ഗോകുലം ഗോപാലന്റെ പ്രതികരണം.

Also Read:ഏകീകൃത റിസർവേഷൻ സംവിധാനവുമായി എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യയും, വിശദാംശങ്ങൾ അറിയാം

വിവാദങ്ങൾക്കും സസ്‌പെൻഷനും ഇടയിൽ നിൽക്കുമ്പോൾ തന്നെ തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി സുജയ ബി.ജെ.പി വേദിയിൽ പങ്കെടുത്തിരുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്യുന്ന യുവം എന്ന പരിപാടിയുടെ മുന്നോടിയായുള്ള ഉദ്‌ഘാടന ചടങ്ങുകളിലെ സുജയയുടെ സാന്നിധ്യം ഏറെ ചർച്ചയായി. യുവജനസാഗരം എന്നാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ പേര്. ഇതിന്റെ വെബ്സൈറ്റ് സുജയ പാർവതി ഉദ്‌ഘാടനം ചെയ്തു. മറ്റൊരു വേദിയിൽ കയറിയതിനെ തുടർന്നുള്ള നടപടികൾ താൻ ഇപ്പോൾ നേരിടുകയാണെന്നും, എന്നാൽ നിലപാടുകളിൽ മാറ്റം വന്നിട്ടില്ലെന്നും സുജയ പാർവതി ഈ വേദിയിൽ തുറന്നു പറഞ്ഞിരുന്നു. ചാനലിന്റെ ഭാഗത്തുള്ള അന്വേഷണവും നടപടികളും നടക്കുകയാണെന്നും ബാക്കിയെല്ലാം അതിന് ശേഷം പറയാമെന്നും സുജയ വേദിയിൽ പറഞ്ഞു.

ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്ന് പറയുകയും ചെയ്ത സുജയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ, സുജയക്കെതിരെ ആന്റി ബിജെപി വിഭാഗത്തിന്റെ വൻ വിമർശനവും ഉയർന്നു. തുടർന്ന്, സുജയയെ ചാനൽ സസ്പെന്റ് ചെയ്യുകയായിരുന്നു. അന്വേഷണവും പ്രഖ്യാപിച്ചു. ഈ നടപടികൾ നേടിടുന്നതിനിടയിലാണ് താൻ നട്ടെല്ല് ആർക്കും പണയപ്പെടുത്തിയിട്ടില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സുജയ പാർവതി വീണ്ടും ബി.ജെ.പി വേദിയിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button