KeralaLatest NewsNews

മഹേഷിന് മറ്റൊരു സ്ത്രീയുമായും ബന്ധം; അമ്മവീട്ടിൽ പോകണമെന്ന് കുട്ടി വാശി പിടിച്ചു, മഴു എടുത്ത് കഴുത്തിൽ വെട്ടി അച്ഛൻ

മാവേലിക്കര: ആറുവയസ്സുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണു കൊല്ലപ്പെട്ടത്. അച്ഛൻ ശ്രീമഹേഷിനെ(38) പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചുമകളെ കൊലപ്പെടുത്തിയത് കണ്ട് കരഞ്ഞുകൊണ്ടെത്തിയ ശ്രീമഹേഷിന്റെ അമ്മ സുനന്ദയ്ക്കും (62) വെട്ടേറ്റു.

സുനന്ദയുടെ കൈക്കാണ് വെട്ടേറ്റത്. ഇവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശ്രീമഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന സുനന്ദ ബഹളംകേട്ട് ഇവിടേക്ക്  ഓടിയെത്തുകയായിരുന്നു. സോഫയിൽ നക്ഷത്ര വെട്ടേറ്റു കിടക്കുന്നതാണു കണ്ടത്. നിലവിളിച്ചുകൊണ്ട് സുനന്ദ പുറത്തേക്കോടിയപ്പോൾ ശ്രീമഹേഷ് പിന്തുടർന്ന് ആക്രമിച്ചു. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികളെ ശ്രീമഹേഷ് മഴുകാട്ടി ആക്രമിക്കാനും ശ്രമിച്ചു.

നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര ഇടയ്ക്കിടെ വാശി പിടിക്കുമായിരുന്നു. ഇതേത്തുടർന്നുണ്ടായ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം മഹേഷ് സമ്മതിച്ചു. വിദ്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഒരു വിവാഹം കഴിക്കാൻ മഹേഷ് തീരുമാനിച്ചിരുന്നു. എന്നാൽ, മഹേഷിന്റെ സ്വഭാവം മനസിലാക്കിയ പോലീസുകാരിയായ യുവതി ഈ ബന്ധത്തിൽ നിന്നും പിന്മാറി. എങ്കിലും ഇവരെ പിന്തുടർന്ന് ശല്യം ചെയ്യുക ഇയാളുടെ സ്ഥിരം പരുപാടി ആയിരുന്നു. ഇവർ മഹേഷിനെതിരെ പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button