KeralaLatest NewsNews

4 വർഷം കൊണ്ട് ഈ കുടുംബം തകർന്നു തരിപ്പണമായി; ആദ്യം അച്ഛൻ, പിന്നാലെ ഭാര്യ, ഇപ്പോൾ മകൾ – എല്ലാത്തിനും കാരണം അത് !

ആലപ്പുഴ: സബ് ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മാവേലിക്കരയിലെ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ഇതിനിടെ മഹേഷിന്റെ അയൽവാസിയും നാട്ടുകാരനായ അഡ്വ. കെ.വി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാം ഉള്ള കുടുംബമായിരുന്നുവെന്നും, മഹേഷിന്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കിയെന്നും അരുൺ തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

‘നാല് വർഷം മുൻപ് അച്ഛൻ ട്രെയിൻ തട്ടി മരണപ്പെട്ടു. അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോൾ സംശയം അതും ആത്മഹത്യ ആവണം. രണ്ട് വർഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. ഇപ്പോൾ ആറു വയസുകാരിയും സ്വന്തം മകളുമായ കുട്ടിയെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാൾ വെട്ടി കൊലപ്പെടുത്തി. കുട്ടിക്കൊപ്പം വെട്ടേറ്റ അമ്മയെ ഇന്നലെ ആശുപത്രിയിൽ പോയി കണ്ടു. സത്യത്തിൽ എങ്ങനെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ ആണ്, വെട്ടേറ്റതിലല്ല.. അവരുടെ നിലവിലെ ശാരീരിക സ്ഥിതി കണ്ട് തകർന്ന് പോയി’, അരുൺ കുറിച്ചു.

അതേസമയം, മാവേലിക്കര സബ് ജയിലിൽ വെച്ചാണ് നക്ഷത്രയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പേപ്പർ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര കഴിഞ്ഞ ദിവസം രാത്രി ആണ് കൊല്ലപ്പെട്ടത്.

അരുണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അയൽവാസിയും,നാട്ടുകാരനും,വളരെ വർഷങ്ങളായി അടുത്ത് അറിയാവുന്ന കുടുംബവും ആണ്, സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാം ഉള്ള കുടുംബം..പക്ഷെ ഈ ചെറുപ്പക്കാരൻ്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കി.
ആറു വയസുകാരിയും സ്വന്തം മകളുമായ ഈ കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാൾ വെട്ടി കൊലപ്പെടുത്തി,
രണ്ട് വർഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു.
നാല് വർഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോൾ സംശയം
അതും ആത്മഹത്യ ആവണം.
കുട്ടിക്കൊപ്പം വെട്ടേറ്റ അമ്മയെ ഇന്നലെ ആശുപത്രിയിൽ പോയി കണ്ടു.സത്യത്തിൽ എങ്ങനെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ ആണ്, വെട്ടേറ്റതിലല്ല.. അവരുടെ നിലവിലെ ശാരീരിക സ്ഥിതി കണ്ട് തകർന്ന് പോയി..
ഒന്നേ പറയാനുള്ളൂ.. പഴയ പോലെ അല്ല.. സിന്തറ്റിക്ക് മയക്കുമരുന്നുകൾ യഥേഷ്ടം എല്ലായിടവും ലഭ്യമാണ്.സ്വന്തം മക്കൾ അത് പെണ്ണോ ആണോ ആവട്ടെ..എവിടെ പോവുന്നു ആരൊക്കെ ആണ് സുഹ്യത്തുക്കൾ എന്ന് നിരന്തര..നിരന്തര.. നിരന്തര..ശ്രദ്ധ വേണം..ഒപ്പം കുട്ടിക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സാഹചര്യം ബോധപൂർവ്വം വീട്ടിൽ സൃഷ്ടിക്കണം.
കൂടാതെ നിർബന്ധമായും, കുട്ടിയെ പഠനത്തിന് ഒപ്പം ഏതെങ്കിലും മറ്റൊരു വിഷയത്തിൽ സ്പോർട്സിലോ ഡാൻസിലോ ബോഡി ബിംൽഡിങ്ങിലോ, പക്ഷി മ്യഗാദികളെ വളർത്തുന്നതിലോ അല്ലെങ്കിൽ മിനിമം ഏതെങ്കിലും ഒരു രാഷ്ട്രിയ- മത – സാമുദായിക സംഘടനയിൽ പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം നമ്മളായി തന്നെ ബോധപൂർവ്വം ഒരുക്കണം.അങ്ങനെ ഇല്ലാത്തവരാണ് (ഇവൻ അടക്കം) മയക്കുമരുന്ന് മാഫിയയുടെ കുരുക്കിൽ വേഗം പെടുന്നത്
അല്ലാതെ ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയി കണ്ടാൽ, ഏത് വീട്ടിലും ഏത് നിമിഷവും ഇത് ആവർത്തിക്കും..
കാരണം സാമൂഹിക അന്തരീക്ഷം അത്ര ഭീകരമാണ്. മയക്ക് മരുന്ന് വിൽപന ലാഭം ഉണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല അതിന് രാജ്യാന്തര ലക്ഷ്യങ്ങളുമുണ്ട്.
ശ്രദ്ധിക്കുക ശത്രു നിസാരക്കാരനല്ല 🙏

shortlink

Related Articles

Post Your Comments

Related Articles


Back to top button