Latest NewsNewsIndia

ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍

മുസാഫര്‍നഗര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ഭര്‍ത്താവിന്റെ അനുജനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ആഷിയ എന്ന യുവതിയാണ് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കക്കൂസ് കുഴിയില്‍ കുഴിച്ചിട്ടത്. ആഷിയയ്ക്ക് ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍ സുഹൈലുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Read Also: മോഷണവും സാമ്പത്തിക തട്ടിപ്പും: പൂമ്പാറ്റ സിനി അറസ്റ്റിൽ

ആഷിയയുടെ ഭര്‍ത്താവ് സാഗറിനെ ജൂണ്‍ ആറിനാണ് കാണാതായത്. സാഗറിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് സെപ്റ്റിക് ടാങ്കിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ ആഷിയയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെ സുഹൈലിനേയും പൊലീസ് അറസ്റ്റു ചെയ്തു.

സുഹൈലുമായുള്ള അവിഹിത ബന്ധം സാഗര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ആഷിയ ഈ ക്രൂരമായ തീരുമാനമെടുത്തതെന്നാണ് വിവരം. ആഷിയ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ദിവസങ്ങളോളം യുവതി അതേ വീട്ടില്‍ താമസിക്കുകയും ചെയ്തു. ജൂണ്‍ ഒന്‍പതിനാണ് പൊലീസ് അന്വേഷണത്തില്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയതും തുടര്‍ന്ന് പുറത്തെടുത്തതും.

സാഗറിനെ കാണാതായതിനെ തുടര്‍ന്ന് ഇയാളുടെ കുടുംബം പൊലീസിനെ സമീപിക്കുകയും കാണാതായതായി പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ആഷിയ പിടിയിലാകുന്നത്. തുടര്‍ന്ന് സുഹൈലിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു.

ഇരുവരും കൊലപാതകം സമ്മതിച്ചതിന് ശേഷം, മജിസ്ട്രേറ്റിനെ വിളിച്ചുവരുത്തി സെപ്റ്റിക് ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button