Latest NewsNewsIndia

അജയനെ തേടി കാമുകി ബംഗ്ളാദേശിൽ നിന്നെത്തി, തിരിച്ച് പോയപ്പോൾ കൂടെ കൂട്ടി; യുവാവ് അപകടത്തിലെന്ന് റിപ്പോർട്ട്

സീമ ഹൈദറിന്റേതിന് സമാനമായ മറ്റൊരു കേസ് കൂടി പുറത്തുവരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ ബംഗ്ലാദേശിൽ നിന്നുള്ള യുവതി ഉത്തർപ്രദേശിലെ മൊറാദാബാദിലെത്തി. ജൂലി എന്ന യുവതി ഹിന്ദു ആചാരപ്രകാരം തന്റെ കാമുകനായ അജയനെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് വിസ പുതുക്കാനെന്ന വ്യാജേന ജൂലി അജയനെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുകയായിരുന്നു. അജയന്റെ അമ്മയാണ് തന്റെ മകൻ നാട് വിട്ട കാര്യം പുറംലോകത്തെ അറിയിച്ചത്.

ഉത്തര്‍ പ്രദേശ് മൊറാദാബാദ് സ്വദേശിയായ അജയ് സിങ്ങിനെ കാണാനില്ലെന്നും ബംഗ്ലാദേശ് സ്വദേശിനിക്കൊപ്പം പോയ മകൻ അപകടത്തിലാണെന്നും ആരോപിച്ച് അമ്മ സുനിത പൊലീസില്‍ പരാതി നല്‍കി. രേഖകളില്ലാതെയാണ് മകൻ അതിർത്തി കടന്നതെന്നും ഭാര്യയ്ക്കൊപ്പം ബെംഗ്ലാദേശിലെത്തിയതായി തന്നെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായും അമ്മ പരാതിയിൽ പറയുന്നു. രണ്ട് മാസം മുൻപാണ് മകൻ അവനെ തേടിയെത്തിയ പെൺകുട്ടിക്കൊപ്പം അതിർത്തി കടന്നതെന്നും സുനിത പറയുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രക്തത്തില്‍ കുളിച്ച നിലയിലുള്ള അജയുടെ ഫോട്ടോ ഒരു ഫോണിൽ നിന്നും അമ്മ സുനിതയുടെ ഫോണിലേക്കെത്തി. ഇതോടെയാണ് മകന്‍ അപകടത്തിലാണെന്നും ബംഗ്ലദേശില്‍ നിന്ന് തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് സുനിത പൊലീസില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷം മുമ്പാണ് അജയ് സിങ്ങും ബംഗ്ലദേശ് സ്വദേശിനിയായ ജൂലി ബീഗവും വിവാഹിതരാകുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

പ്രണയം വളർന്നതോടെ അജയനെ തേടി ജൂലി ഇന്ത്യയിലെത്തി. മതം മാറി അജയനെ വിവാഹം കഴിച്ചു. പിന്നീട് ഇവിടെയായിരുന്നു കഴിഞ്ഞിരുന്നത്. രണ്ട് മാസം മുൻപാണ് ജൂലി വിസ പുതുക്കാൻ സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. കൂടെ അജയനും പോയി. കഴിഞ്ഞ ദിവസമാണ് അജയന്റെ രക്തത്തില്‍ കുളിച്ച നിലയിലുള്ള ഒരു ഫോട്ടോ സുനിതയുടെ ഫോണിലേക്ക് എത്തുന്നത്. ഇതോടെയാണ് മകന്‍റെ ജീവൻ അപകടത്തിലാണെന്ന് സുനിത മനസിലാക്കുന്നത്. ഇതോടെ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.

shortlink

Post Your Comments


Back to top button