KeralaLatest NewsIndia

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്കേസ് സുപ്രീക്കോടതി ഇന്ന് പരി​ഗണിക്കും. കോൺ​ഗ്രസ് സ്ഥാനർത്ഥി കെ ബാബു മതചിഹ്നങ്ങളും മറ്റും ഉപയോഗിച്ച്‌ വോട്ടുപിടിച്ചെന്ന് ഉന്നയിച്ച്‌ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹെെക്കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് കെ.ബാബു സുപ്രീംക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അതാണ് കോടതി ഇന്ന പരി​ഗണിക്കുന്നത്.

ഈ വർഷം മാർച്ചിലാണ് തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്.ശബരിമല വിഷയത്തിൽ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം ഉയർത്തിയായിരുന്നു എം സ്വരാജിന്റെ ഹർജി.

ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്ന് എം സ്വരാജ് കോടതിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റിയത് സെപ്റ്റംബർ നാലിനാണ്. കെ ബാബുവിന്റെ അഭിഭാഷകന്റെ ആവശ്യം കണക്കിലെടുത്താണ് അപ്പോൾ കേസ് മാറ്റിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button