Latest NewsNewsInternational

രാജ്യത്ത് അതിദാരിദ്ര്യം; പറപ്പിക്കാൻ ഇന്ധനമില്ല, 48 വിമാനങ്ങൾ റദ്ദാക്കി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്

ലാഹോർ: രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) 48 വിമാനങ്ങൾ റദ്ദാക്കി. ഇന്ധന ലഭ്യതയില്ലാത്തതിനെ തുടർന്നാണ് പിഐഎ ആഭ്യന്തര, അന്തർദേശീയ റൂട്ടുക റദ്ദാക്കിയത്. ദിവസേനയുള്ള ഫ്ലൈറ്റുകളുടെ പരിമിതമായ ഇന്ധന വിതരണവും പ്രവർത്തന പ്രശ്‌നങ്ങളും കാരണമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് പിഐഎയുടെ വക്താവ് പാകിസ്ഥാൻ വാർത്താ ഏജൻസിയായ ദി ഡോണിനോട് പറഞ്ഞു. ചില വിമാനങ്ങളുടെ യാത്ര ഷെഡ്യൂൾ ചെയ്തതായി വക്താവ് പറഞ്ഞു.

ഇന്ധന ലഭ്യതക്കുറവ് കാരണം 13 ആഭ്യന്തര വിമാനങ്ങളും 11 അന്താരാഷ്ട്ര റൂട്ടുകളും റദ്ദാക്കിയതായി വക്താവ് കൂട്ടിച്ചേർത്തു. മറ്റ് പന്ത്രണ്ട് വിമാനങ്ങൾ വൈകിയാണ് ഓടുന്നത്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരെ ഇതര വിമാനങ്ങളിലേക്ക് മാറ്റിയതായി പിഐഎ അറിയിച്ചു. ഈ തീരുമാനത്തെത്തുടർന്ന് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് PIA കസ്റ്റമർ കെയർ, PIA ഓഫീസുകൾ അല്ലെങ്കിൽ അവരുടെ ട്രാവൽ ഏജന്റ് എന്നിവരുമായി ബന്ധപ്പെടാൻ യാത്രക്കാരെ ഉപദേശിക്കുകയും ചെയ്തു.

സർക്കാർ ഉടമസ്ഥതയിലുള്ള പാകിസ്ഥാൻ സ്റ്റേറ്റ് ഓയിൽ (പിഎസ്ഒ) കുടിശ്ശിക നൽകാത്തതിന്റെ പേരിൽ വിതരണം നിർത്തിവച്ചതാണ് പിഐഎ വിമാനങ്ങൾക്ക് ഇന്ധനക്ഷാമത്തിന് കാരണമായത്. കുമിഞ്ഞുകൂടിയ കടബാധ്യതകൾ മൂലം ഇപ്പോൾത്തന്നെ തകർച്ചയുടെ വക്കിലെത്തി സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങുന്ന എയർലൈനിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ദേശീയ വിമാനക്കമ്പനിയുടെ അഭ്യർത്ഥന വകവയ്ക്കാതെ, പ്രവർത്തന ചെലവുകൾക്കായി 23 ബില്യൺ രൂപ പിന്തുണ നൽകാൻ പാകിസ്ഥാൻ സർക്കാർ വിസമ്മതിച്ചത് സ്ഥിതി കൂടുതൽ വഷളാക്കി.

പി‌എസ്‌ഒയിൽ നിന്ന് ഇന്ധനത്തിനായി പ്രതിദിനം 100 മില്യൺ രൂപയാണ് പിഐഎ ആവശ്യപ്പെടുന്നത്. എന്നാൽ മുൻകൂർ പണമിടപാടുകൾ മാത്രം നടക്കുന്നതിനാൽ, എയർലൈന് ഈ ആവശ്യകത നിറവേറ്റാൻ കഴിയുന്നില്ല. ഇത് ഭാവിയിൽ കൂടുതൽ ഫ്ലൈറ്റ് റദ്ദാക്കലിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button