Latest NewsIndia

ഡിവോഴ്‌സായ ശേഷം അയൽക്കാരനിൽ പിറന്ന പിഞ്ചുകുഞ്ഞിനെ കൊന്നത് കിണറ്റിലെറിഞ്ഞ്: യുവതിയും മാതാപിതാക്കളും അറസ്റ്റിൽ

പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ യുവതിയും മാതാപിതാക്കളും അറസ്റ്റില്‍. തമിഴ്നാട് നെഗമം മേട്ടുവഴി സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ വിദ്യാഗൗരി (26), അച്ഛന്‍ മുത്തുസ്വാമി (62), അമ്മ ഭുവനേശ്വരി (49) എന്നിവരാണ് അറസ്റ്റിലായത്. വെറും മൂന്നുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇവർ സഞ്ചിയിലാക്കി കിണറ്റിലെറിഞ്ഞു കൊല്ലുകയായിരുന്നു.

വിവാഹബന്ധം വേര്‍പ്പെടുത്തി രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന വിദ്യാഗൗരി അയല്‍ക്കാരനുമായി അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണു മൂന്നുദിവസം മുമ്പ് വീടിനുസമീപത്തെ വെള്ളമില്ലാത്ത കിണറ്റിലെറിഞ്ഞതെന്നും രക്ഷിതാക്കളുടെ കൂടി സമ്മതത്തോടെയാണു കൃത്യം ചെയ്തതെന്നും നെഗമം പോലീസ് പറഞ്ഞു.

രാത്രിയില്‍ കുഞ്ഞിനെ സഞ്ചിയിലാക്കി, സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് കിണറ്റിലെറിഞ്ഞത്. കഴിഞ്ഞദിവസം കിണറ്റില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ സഞ്ചി കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി സഞ്ചി പുറത്തെടുത്തപ്പോഴാണ് അഴുകിയനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൂവരെയും പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button