WayanadKeralaNattuvarthaLatest NewsNews

നീർവാരത്ത് വയലിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി

പുളിക്കൽ മാർക്കോസിന്റെ വീടിനു മുന്നിലുള്ള വയലിലെ തോട്ടിൽ പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തിയത്

പനമരം: നീർവാരം അമ്മാനി ഓർക്കോട്ടുമൂല വയലിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി. പുളിക്കൽ മാർക്കോസിന്റെ വീടിനു മുന്നിലുള്ള വയലിലെ തോട്ടിൽ പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തിയത്.

Read Also : ഇന്ത്യയിലെ ആദ്യ എഐ വെർച്വൽ ബ്രാൻഡ് അംബാസഡർ! ബിസിനസ് ലോകത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ട് ഈ കേരള കമ്പനി

ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം. നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഡി.എഫ്.ഒ ഷജ്ന കരീം, റേഞ്ചർ അബ്ദുൽ സമദ്, ഡെപ്യൂട്ടി റേഞ്ചർ ഷാജി എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മുത്തങ്ങയിൽ നിന്ന് ആർ.ആർ.ടി സംഘവും ഡോ. അജേഷും സ്ഥലത്തെത്തി.

Read Also : ഫോണ്‍ ചെയ്യുന്നതിനിടെ രണ്ടുവയസുകാൻ നിറുത്താതെ കരഞ്ഞു, കഴുത്തുഞെരിച്ചു കൊന്ന് അമ്മ : ഞെട്ടിപ്പിക്കുന്ന സംഭവം

തുടർന്ന്, പുലിയെ പിടികൂടി ചികിത്സക്കായി കൊണ്ടുപോയി. രാവിലെ ആരംഭിച്ച വനം വകുപ്പിന്റെ ദൗത്യം 11 മണിയോടെയാണ് പൂർത്തിയായത്. പുലിയുടെ കഴുത്തിനേറ്റ പരിക്കാണ് അവശനിലയിലാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button