KeralaNews

എവിടെ നിന്ന് വരുന്നെന്നോ എന്താണ് വേണ്ടതെന്നോ ചോദിച്ചില്ല, ഭക്ഷണം കഴിക്ക് എന്ന് പറഞ്ഞു, അതാണ് പാര്‍ട്ടി: സുഹാസിനി

ദാസ് ക്യാപിറ്റല്‍ പഠിച്ചപ്പോള്‍ അവന്റെ വയസ്സ് വെറും 12 ആയിരുന്നു

കമ്മ്യൂണിസത്തെ കുറിച്ച്‌ വായിച്ചും അനുഭവത്തിലൂടെയും അടുത്തറിഞ്ഞ മകന്റെ പ്രവർത്തികളും അനുഭവങ്ങളും പങ്കുവച്ചു നടി സുഹാസിനി. കണ്ണൂരിലെ ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍ വേദിയിലാണ് നടി സുഹാസിനി മകൻ നന്ദൻ മണിരത്നത്തെ കുറിച്ച്‌ പറഞ്ഞത്. ദാസ് ക്യാപിറ്റല്‍ പഠിച്ചപ്പോള്‍ അവന്റെ വയസ്സ് വെറും 12 ആയിരുന്നുവെന്ന് സുഹാസിനി പറയുന്നു

read also: ഏസർ എക്സ്റ്റൻസ ഇഎക്സ്215-33: ലാപ്ടോപ്പ് റിവ്യൂ

സുഹാസിനിയുടെ വാക്കുകൾ ഇങ്ങനെ,

അവൻ ആറില്‍ പഠിക്കുമ്ബോള്‍ മറ്റ് കുട്ടികളെ പോലെ അല്ലായിരുന്നു. സ്കൂള്‍ വിട്ട് വന്ന ശേഷം അവൻ ടി.വി കാണും. പക്ഷേ കാണുന്നത് പാർലമെന്റ് ചാനലാണ്. ഞാൻ ഇങ്ങനെയൊരു കുട്ടിക്കാണ് ജന്മം നല്‍കിയതെന്ന് ആലോചിച്ചു പോയി. സാധാരണ കുട്ടികള്‍ കോമിക്കുകളും മറ്റ് പരിപാടികളും കാണുമ്ബോള്‍ അവൻ അതായിരുന്നു കണ്ടത്.

മെല്ലെ മെല്ലെ അവൻ ഫിലോസഫിക്കല്‍ പുസ്തകങ്ങളും പൊളിറ്റിക്കല്‍ പുസ്തകങ്ങളുമെല്ലാം പഠിക്കാൻ തുടങ്ങി. ദാസ് ക്യാപിറ്റല്‍ പഠിച്ചപ്പോള്‍ അവന്റെ വയസ്സ് വെറും 12 ആയിരുന്നു. അപ്പോഴേക്കും അവൻ അത് പഠിച്ചെടുത്തു.അന്നവൻ ടി നഗറിലെ സി. പി.എം പാർട്ടി ഓഫീസിലേക്ക് പോയി. അന്നവിടെ കയറാനുള്ള അവന്റെ വിസിറ്റിങ് കാർഡ് ആയിരുന്നു ദാസ് ക്യാപിറ്റല്‍. അത് കൈയില്‍ കണ്ടപ്പോള്‍ തന്നെ അവർ പെട്ടെന്ന് അവനോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു. അതാണ് ആ പാർട്ടിയുടെ ക്വാളിറ്റി. അവർ പേരെന്താണെന്ന് ചോദിച്ചില്ല, നീ എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചില്ല, നിനക്ക് എന്താ വേണ്ടത് എന്ന് ചോദിച്ചില്ല. വന്ന് ഭക്ഷണം കഴിക്ക് എന്ന് മാത്രമേ പറഞ്ഞുള്ളു.

ഭക്ഷണം കഴിഞ്ഞ ശേഷം അവനോട് എന്താണ് നിന്റെ പേരെന്നും അച്ഛന്റെ പേരെന്തെന്നുമെല്ലാം ചോദിച്ചു. അവൻ അച്ഛന്റെ പേരെ സുബ്രഹ്മണ്യൻ എന്ന് പറഞ്ഞു. മണിരത്നത്തിന്റെ പേര് പറഞ്ഞില്ല. ഗോപാലരത്ന സുബ്രഹ്മണ്യം എന്നാണ് അവരുടെ ശരിക്കുള്ള പേര്. പിന്നെ അമ്മയുടെ പേര് ചോദിച്ചപ്പോള്‍ അവന് കള്ളം പറയാൻ കഴിഞ്ഞില്ല. സുഹാസിനി എന്ന് പറഞ്ഞപ്പോള്‍ അവർ അത്ഭുതത്തോടെ, സുഹാസിനി മണിരത്നത്തിന്റെ മകനാണോ എന്ന് ചോദിച്ചു. നീ ഇവിടെ വരുന്നത് അവർക്ക് അറിയുമോ എന്ന് ചോദിച്ചപ്പോള്‍, അവർ എന്തിനറിയണം ഇതെന്റെ തീരുമാനമല്ലേ എന്നവൻ ചോദിച്ചു. അതാണ് നന്ദൻ, അങ്ങനെയാണ് അവൻ എല്ലാം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button