Latest NewsKeralaNews

മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവ് ഉതരപൊയിലില്‍ രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.

Read Also: റഷ്യന്‍ മനുഷ്യക്കടത്ത്, തീരദേശ മേഖലകളില്‍ നിന്ന് നിരവധി യുവാക്കള്‍ അകപ്പെട്ടെന്ന് സൂചന

ഇന്നലെ ഉച്ചയ്ക്കാണ് ഫാരിസ്-ഷാബത്ത് ദമ്പതികളുടെ രണ്ടര വയസുകാരി മരിച്ചത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്നാണ് പിതാവിന്റെ വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് മാതാവ് പറയുന്നത്. ഇന്നലെ തന്നെ ഫാരിസ് കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് മാതാവ് ആരോപിക്കുന്നത്. ഇതിന് മുന്‍പും കുഞ്ഞിനേയും അമ്മയേയും ഫാരിസ് മര്‍ദിച്ചിട്ടുണ്ട്.

നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുഞ്ഞിന്റെ കഴുത്തിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. ഇത് ഇന്നലെ സംഭവിച്ചതാണോ അതിന് മുന്‍പത്തെയാണോ എന്നത് അറിയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണത്തില്‍ വ്യക്തത വരികയുള്ളു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button