Latest NewsNewsInternationalCrime

സിംഗപ്പൂർ എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡിനെ ടോയ്‌ലറ്റിൽ തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമം : ഇന്ത്യൻ യുവാവിന് തടവ് ശിക്ഷ

പ്രതി ഫ്ലൈറ്റ് അറ്റൻഡന്റിനെ പിന്നിൽ നിന്ന് പിടിച്ച് ടോയ്‌ലറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിനുശേഷമാണ് യുവാവ് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ യുവാവ് ഇത് ചെയ്യുന്നത് ഒരു യാത്രക്കാരി ശ്രദ്ധിച്ചു

സിംഗപ്പൂർ: വിമാനത്തിൽ എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ യുവാവിന് സിംഗപ്പൂർ കോടതി മൂന്നാഴ്ച തടവ് ശിക്ഷ വിധിച്ചു. ഓസ്‌ട്രേലിയൻ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന രജത് എന്ന ഇന്ത്യൻ യുവാവ് കോടതിയിൽ തന്റെ കുറ്റം സമ്മതിച്ചു.

പെർത്തിൽ നിന്ന് ചാംഗി വിമാനത്താവളത്തിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് (എസ്‌ഐ‌എ) വിമാനത്തിൽ യുവാവ് വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഫെബ്രുവരി 28 ന് രാവിലെ 11.20 ന് എയർ ഹോസ്റ്റസ് ടോയ്‌ലറ്റ് വൃത്തിയാക്കുകയായിരുന്നു. തറയിൽ കിടക്കുന്ന ഒരു ടോയ്‌ലറ്റ് പേപ്പർ എടുക്കാൻ കുനിഞ്ഞു. തുടർന്ന് രജത് ഫ്ലൈറ്റ് അറ്റൻഡന്റിനെ പിന്നിൽ നിന്ന് പിടിച്ച് ടോയ്‌ലറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിനുശേഷമാണ് യുവാവ് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

എന്നാൽ യുവാവ് ഇത് ചെയ്യുന്നത് ഒരു യാത്രക്കാരി ശ്രദ്ധിച്ചു. ഉടൻ തന്നെ ഫ്ലൈറ്റ് അറ്റൻഡന്റിനെ ടോയ്‌ലറ്റിൽ നിന്ന് പുറത്തെടുത്ത് രജത്തിൽ നിന്ന് രക്ഷപ്പെടാൻ വിമാനത്തിന്റെ പിൻഭാഗത്തേക്ക് കൊണ്ടുപോയി. തുടർന്ന് രജത്തിനെ വിമാനം ചാംഗി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ അറസ്റ്റ് ചെയ്തു.

കേസ് കോടതിയിൽ എത്തിയതോടെ ശിക്ഷയിൽ ഇളവ് വേണമെന്ന് രജതിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിയുടെ കഴിഞ്ഞ കാലത്തെ ശുദ്ധമായ റെക്കോർഡും സ്കൂളിലെ നല്ല പെരുമാറ്റവും കാരണം കേസിൽ രജതിന് കുറഞ്ഞ ശിക്ഷയും പിഴയും ലഭിച്ചു.

അതേസമയം ഫ്ലൈറ്റ് അറ്റൻഡന്റ് മാനസികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ യൂജിൻ ലോ രജതിന് മൂന്ന് മുതൽ ആറ് ആഴ്ച വരെ തടവ് ശിക്ഷ ആവശ്യപ്പെട്ടു. വിമാനത്തിൽ വെച്ച് കുറ്റകൃത്യം നടന്നത് ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം സിംഗപ്പൂർ നിയമമനുസരിച്ച് ലൈംഗിക പീഡനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഒരാൾക്ക് മൂന്ന് വർഷം വരെ തടവ്, പിഴ, ചൂരൽ അടി അല്ലെങ്കിൽ സമാനമായ ഏതെങ്കിലും ശിക്ഷ ലഭിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button