തിരുവനന്തപുരം : മനുഷ്യര്‍ അന്യോന്യം സ്‌നേഹിക്കണമെന്നാണ് എല്ലാ മതങ്ങളും പറയുന്നത്. തര്‍ക്കമുണ്ടാക്കാനോ, കൊലവിളി നടത്താനോ ഒരു മതവും പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യുന്നവര്‍ മതവിശ്വാസികളല്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. 89-ാമത് ശിവഗിരിതീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള തീര്‍ത്ഥാടക സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
Read Also : കേരളത്തിൻ്റെ യഥാർഥ പ്രതിപക്ഷ നേതാവ് ആരെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ലോക് താന്ത്രിക് ജനതാ ദൾ
ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു എം.എ. യൂസഫലി. രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ഏവരും പഠിക്കേണ്ടിയിരിയ്ക്കുന്നുവെന്ന് യൂസഫലി പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങള്‍ പഠിയ്ക്കുന്നില്ല എന്നതാണ് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ദോഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പ്രായോഗിക ജീവതത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിയ്ക്കുന്നയാളാണ് എം.എ.യൂസഫലിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ പറഞ്ഞു. മറ്റുള്ളവരുടെ സുഖത്തിന് വേണ്ടിയും പ്രവര്‍ത്തിയ്ക്കണമെന്ന ഗുരുവിന്റെ ദര്‍ശനം പിന്തുടരുന്ന യൂസഫലി ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയെന്ന് കരുതേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Post Your Comments