Latest NewsNewsIndia

38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

1984-ലായിരുന്നു അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്.

ഉത്തരാഖണ്ഡ്: 38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം 19 കുമയൂണ്‍ റെജിമെന്റിലെ സൈനികന്‍ ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ ആണെന്ന് തിരിച്ചറിഞ്ഞു. 1984ല്‍ ‘ഓപ്പറേഷന്‍ മേഘ്ദൂത്’ എന്ന പേരില്‍ പാകിസ്ഥാനെ നേരിടാന്‍ അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു ഹര്‍ബോള. പട്രോളിങ്ങിനിടെയാണ് ഇവര്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയത്. 15 പേരുടെ മൃതദേഹം കണ്ടെത്തിയിരിന്നു. എന്നാല്‍, കണ്ടെത്താന്‍ ബാക്കിയുള്ള അഞ്ചു പേരില്‍ ഒരാളുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്. 1975-ലാണ് ഹര്‍ബോള സൈന്യത്തില്‍ ചേരുന്നത്.

എന്നാൽ, ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ ഭാര്യ ശാന്തി ദേവി താമസിക്കുന്ന സരസ്വതി വിഹാര്‍ കോളനിയിലേക്ക് തിങ്കളാഴ്ച വൈകീട്ടോടെ മൃതദേഹം എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹര്‍ബോളയെ കാണാതാകുന്നത്. അന്ന് ശാന്തി ദേവിക്ക് 28 വയസ്സായിരുന്നു.

Read Also: പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്

ഒപ്പം മൂത്ത കുട്ടിക്ക് നാല് വയസും ഇളയ കുട്ടിക്ക് ആറ് മാസവുമായിരുന്നു പ്രായം. 1984-ലായിരുന്നു അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്. മറ്റൊരു സൈനികന്റെ മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്, എന്നാല്‍, ഇയാളുടെ ഐഡന്റിറ്റി ഇതുവരെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button