NewsInternational

ഐഎസിനെ തകര്‍ക്കാന്‍ ‘ബൈബിള്‍ ബോംബു’മായി സ്വീഡന്‍

സ്ടോക്ക്ഹോം‍: ഇസ്ലാമിക്‌ സ്റ്റേറ്റിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഇവര്‍ക്കെതിരെ വിശുദ്ധ ബോംബാക്രമണവുമായി സ്വീഡനിലെ പള്ളി. നിരോധിത തീവ്രവാദ സംഘടനയായ ഐഎസിന്‍റെ അധീന പ്രദേശങ്ങളായ ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ബൈബിള്‍ രൂപത്തിലുള്ള ഇലക്ട്രോണിക് ബോംബ് പ്രയോഗിക്കാനൊരുങ്ങുകയാണ് സ്വീഡന്‍.

സ്വീഡനിലെ ലിവെറ്റ് ഓര്‍ഡ് ചര്‍ച്ചിന്‍റെ നേതൃത്വത്തിലാണ് ഡ്രോണുകളും മറ്റ് ചെറുവിമാനങ്ങളും ഉപയോഗിച്ച് ‘ബൈബിള്‍ ബോംബ്’ പ്രയോഗിക്കാനൊരുങ്ങുന്നത്. ചെറു ഐ സി ചിപ്പുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബൈബിള്‍ ബോംബിന് പുറത്തു നിന്നുള്ള ഇലക്ട്രിക് സഹായം ആവശ്യമില്ല. ചെറുഗുളിക പെട്ടികളുടെ മാത്രം വലിപ്പമുള്ള ഉപകരണത്തില്‍ ഡിസ്‌പ്ലേ സംവിധാനവും ഉണ്ടായിരിക്കും.

ലോകത്തെ സമാധാനവും സ്‌നേഹവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഇല്ലായ്മ ചെയ്യുകയും അവകാശങ്ങള്‍ വിലക്കപ്പെടുന്നിടത്ത് അവ പുനസ്ഥാപിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലിവെറ്റ് ഓര്‍ഡ് പ്രതിനിധികള്‍ ചര്‍ച്ചിന്റെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നു. 1983ല്‍ ഉള്‍ഫ് എക്മാന്‍ എന്നയാളാണ് ഈ സഭ സ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button