KeralaNews

മരുമകനും അമ്മായിയപ്പനും ചേര്‍ന്ന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു

തൃശൂര്‍: കേരളത്തില്‍ നിന്ന് വ്യാപകമായി പീഡനവാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരയാക്കപ്പെടുന്നവരില്‍ അധികം പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുഞ്ഞുങ്ങളും. ഇതില്‍ ഏറ്റവും പുതിയ വാര്‍ത്തയെത്തിയിരിക്കുന്നത് തൃശൂര്‍ പറപ്പൂക്കരയില്‍ നിന്നാണ്. പതിനഞ്ചുവയസുകാരിയായ ബുദ്ധിവികാസമില്ലാത്തപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പൊക്കിയത് യുവാവിനെയും ഇയാളുടെ ഭാര്യാപിതാവിനേയും.

തൃശൂര്‍ പേരാമ്പ്ര പാപ്പാത്ത് വീട്ടില്‍ രാജു(29), ഇയാളുടെ ഭാര്യാപിതാവ് പോങ്കോത്ര കൊടുംപുള്ളി രാജന്‍ (53) എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റുചെയ്തത്. അമ്മായിയപ്പന്‍ ഒന്നരവര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നു. മരുമകനാകട്ടെ പീഡനം തുടങ്ങിയത് ഏഴുമാസം മുന്‍പു മുതലും. കുട്ടിയെ ഇംഗിതത്തിന് വിധേയമാക്കുന്ന കാര്യം പക്ഷെ പരസ്പരം ഇരുവര്‍ക്കും അറിയില്ലായിരുന്നു. പോലീസ് കസ്റ്റഡിയിലായപ്പോഴാണ് അമ്മായിയപ്പനും മരുമകനും ഇക്കാര്യം അറിഞ്ഞത്. മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടി അധികം സംസാരിക്കാത്ത പ്രകൃതവുമായിരുന്നു. ഇതാണ് പ്രതികള്‍ മുതലെടുത്തത്. പറപ്പൂക്കര പോങ്കോത്രയിലാണ് സംഭവം.

രാജു പെണ്‍കുട്ടിയുടെ വീട്ടില്‍ പെയിന്റിംഗ് ജോലിക്ക് ചെന്നപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഏഴുമാസമായി പീഡനം തുടരുകയായിരുന്നു. രാജന്റെ വീട്ടിലായിരുന്നു രാജു താമസിച്ചിരുന്നത്. ഇവരുടെ സമീപവാസിയാണ് കുട്ടി. ഇവരുടെ വീട്ടില്‍ കളിക്കാന്‍ എത്തുമായിരുന്നു. ആളില്ലാത്ത അവസരം മുതലെടുത്ത് ഇരുവരും പീഡനം നടത്തുകയായിരുന്നു.

കഴിഞ്ഞദിവസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി സ്ഥിരമായി പീഡനത്തിന് ഇരയാകുന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അപ്പോഴാണ് അമ്മായിയപ്പന്റെയും മരുമകന്റെയും പീഡനവിവരം പുറത്തുവന്നത്. ഇരുവരെയും പിടികൂടിയ പോലീസ് കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button