മക്ക: മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രത്തിൽ അഗ്നിബാധയുണ്ടായതി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു തീപിടിത്തമുണ്ടായത്. അസീസിയ മുഹ്തത്തുൽ ബാങ്കിലെ 173ാം നമ്പർ കെട്ടിടത്തിലാണ് തീ പടർന്നത്. സംഭവസമയം കെട്ടിടത്തിൽ 172 ഹാജിമാർ ഉണ്ടായിരുന്നു ഇവരെ സുരക്ഷിതമായി അടുത്ത കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.
ഒന്നാംനിലയിൽ ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുക ഉയരുന്നത് കണ്ട ഇന്ത്യൻ ഹജ്ജ് കോഒാഡിനേറ്റർ നാസർ, ഖാദിമുൽ ഹുജ്ജാജ് സുലൈമാൻ എന്നിവരുടെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. വെസ്റ്റ് ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലെ ഹാജിമാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്.
Post Your Comments