കോട്ടയം: അഖില കേസിൽ ഇന്നലെ സുപ്രീം കോടതിയുടെ പരാമർശങ്ങളെ പറ്റി ചർച്ച ചെയ്യാനായി ന്യൂസ് 18 ചാനലിൽ നിന്ന് അവതാരകൻ അഖിലയുടെ പിതാവ് അശോകനെ വിളിച്ചപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ. അശോകൻ ആദ്യമേ തന്നെ ചർച്ചയിലെ പാനലിസ്റ്റുകൾ ആരാണെന്നാണ് ചോദിച്ചത്. അവതാരകൻ, “രാഹുൽ ഈശ്വർ, നസറുദ്ദീൻ എളമരം..” എന്നിങ്ങനെ പേര് പറഞ്ഞപ്പോൾ തന്നെ ഇടയ്ക്കു അശോകൻ തടസ്സപ്പെടുത്തി ചോദിച്ചു,”ഏത് ഈശ്വർ ?” രാഹുൽ ഈശ്വർ എന്ന് മറുപടി പറഞ്ഞപ്പോൾ രാഹുൽ ഈശ്വർ ഉള്ള ചർച്ചയിൽ താൻ പങ്കെടുക്കില്ലെന്ന് അശോകൻ വ്യക്തമാക്കുകയും ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
അശോകന്റെ വീട്ടിൽ രാഹുൽ ഈശ്വർ പോയതും അവരുടെ അനുവാദമില്ലാതെ വീഡിയോ റെക്കോഡ് ചെയ്യുകയും അത് ദേശീയ മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തത് ഈ കേസിനെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നു മുൻപ് തന്നെ അശോകൻ വ്യക്തമാക്കിയിരുന്നു. മിക്കവാറും ചർച്ചകളിൽ ഹിന്ദു പാർലമെന്റ് പ്രതിനിധിയായി ആണ് രാഹുൽ ഈശ്വർ പോകുന്നത്. ദേശീയ മാധ്യമങ്ങളും രാഹുൽ ഈശ്വറിനെ ഹിന്ദു നിലപാടുകളായാണ് ഉയർത്തിക്കാട്ടുക. എന്നാൽ രാഹുലിന്റെ പല നിലപാടുകൾക്കുമെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതികരണം.
വീഡിയോ കാണാം:
https://www.facebook.com/subhash.gopalakrishnan.5/videos/914477162033266/
Post Your Comments