Latest NewsFootballSports

റെക്കോര്‍ഡുകള്‍ തിരിത്തിക്കുറിച്ച്‌ ഖത്തര്‍താരം അല്‍മോസ് അലി

ജപ്പാനെ 3-1ന് തോല്‍പിച്ച് ആദ്യ ഏഷ്യന്‍ കപ്പ് സ്വന്തമാക്കിയ ഖത്തറിന് നേട്ടങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ മറ്റൊരു നേട്ടം കൂടി. ഖത്തര്‍ താരം സ്‌ട്രൈക്കര്‍ അല്‍മോസ് അലി 23 വര്‍ഷം പഴക്കമുള്ളൊരു റെക്കോര്‍ഡാണ് തകര്‍ത്തത്.

ഒരു ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് അല്‍മോസ് അലി സ്വന്തം പേരിലെഴുതിയത്. 1996ല്‍ എട്ട് ഗോളുകള്‍ നേടിയ ഇറാനിയന്‍ സ്‌ട്രൈക്കര്‍ അലി ദെയ് യുടെ റെക്കോര്‍ഡാണ് അല്‍മോസ് അലി തകര്‍ത്തത്.

എട്ടുഗോളുകളാണ് ജപ്പാനെതിരായ ഫൈനലിന് മുമ്പ് അലി നേടിയിരുന്നത്. സെമിയില്‍ യുഎഇക്കെതിരെ ആയിരുന്നു അലിയുടെ എട്ടാം ഗോള്‍. 12ാം മിനുറ്റില്‍ അതിമനോഹരമായൊരു ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ കണ്ടെത്തിയാണ് അല്‍മോസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

അതേസമയം തന്റെ അടുത്ത ലക്ഷ്യം യൂറോപ്യന്‍ ക്ലബ്ബാണെന്ന് താരം വ്യക്തമാക്കി. 2022ല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് മുമ്പ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ചേരണമെന്നും അവിടെ നിന്ന് ലഭിക്കുന്ന അനുഭവങ്ങള്‍ ലോകകപ്പില്‍ ഗുണം ചെയ്യുമെന്നും താരം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button