Latest NewsInternational

വിദ്യാര്‍ത്ഥിയുമായുള്ള അധ്യാപികയുടെ ലൈംഗിക ബന്ധം ഭര്‍ത്താവ് പിടികൂടി: പിന്നീട് സംഭവിച്ചത്

15 വയസുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവ് പിടികൂടിയ ക്രിസ്ത്യന്‍ സ്കൂള്‍ അധ്യാപികയ്ക്ക് 20 മാസം ജയില്‍ ശിക്ഷ.

ഡൗഗ്ലാസ് കൗണ്ടിയിലെ ആന്‍ഡ്രിയ ബാബര്‍ എന്ന 30 കാരിയെയാണ് കോടതി ശിക്ഷിച്ചത്. 2017 ലാണ് ഇവര്‍ പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടുള്ള മൂന്ന് കൗണ്ട് തേഡ്-ഡിഗ്രി ബലാത്സംഗം, 6 കൗണ്ട് ലൈംഗിക അതിക്രമം തുടങ്ങിയ ചര്‍ജുകളില്‍ അദ്ധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

Teacher

പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം, കഞ്ചാവ് നല്‍കല്‍ തുടങ്ങി ഇരുപതോളം മറ്റു കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

അധ്യാപികയെ ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

2017 ല്‍ സ്പ്രിംഗ് ഫീല്‍ഡിലെ ലോഗോസ് ക്രിസ്ത്യന്‍ അക്കാദമിയില്‍ അധ്യാപികയായിരിക്കെയാണ് ആന്‍ഡ്രിയ പിടിയിലായത്. ഇരയായ കുട്ടിയുടെ പിതാവിന് ഇവരുടെ ബന്ധത്തെക്കുറിച്ച് അജ്ഞാത ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.

ആന്‍ഡ്രിയയും വിദ്യാര്‍ത്ഥിയും കിടക്കയില്‍ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഇ-മെയിലില്‍ അറ്റാച്ച് ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കൂടാതെ, ആന്‍ഡ്രിയേയും വിദ്യാര്‍ത്ഥിയെയും തങ്ങളുടെ കിടപ്പുമുറിയില്‍ അര്‍ദ്ധനഗ്നരായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസിന് ആന്‍ഡ്രിയുടെ ഭര്‍ത്താവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ 2016 മുതല്‍ ആന്‍ഡ്രിയ വിദ്യാര്‍ത്ഥിയുമായി ‘സ്ഥിരമായി’ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു.

വിധി പ്രഖ്യാപനത്തിനിടെ അധ്യാപിക ഇരയോടും കുടുംബത്തോടും ക്ഷമാപണം നടത്തി. ജയില്‍ ശിക്ഷയ്ക്ക് പുറമേ വിദ്യാര്‍ത്ഥിയ്ക്ക് 1,100 ഡോളര്‍  കൗണ്‍സലിംഗിനായി നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button