KeralaLatest News

കർഷകർക്ക് ആശ്വാസം ; കാർഷിക കടങ്ങൾ എഴുതിത്തള്ളും

തിരുവനന്തപുരം : സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതിത്തള്ളും. കാർഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയർത്തി.രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും.നേരത്തെ പരമാവധി ഒരു ലക്ഷം രൂപ വരെയായിരുന്നു.സഹകരണ ബാങ്കുകളിൽ നിന്നെടുത്ത കടങ്ങളാണ് എഴുതിത്തള്ളുന്നത്.കടക്കെണിയിൽ നിവധി കർഷകർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് കടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചത്.കൃഷിമന്ത്രി വിഎസ് സുനിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഇടുക്കിയിലും വയനാട്ടിലും 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മറ്റു ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുള്ള വായ്പകള്‍ കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാണിജ്യബാങ്കുകള്‍ക്കും അനുകൂല നിലപാടാണെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം നല്‍കുന്നത് നീട്ടണമെന്ന ആവശ്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് ആശ്വാസമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button