UAELatest News

മസാജ് ചെയ്യാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി യുവാവിന്റെ പണം തട്ടിയെടുത്തു: യുവതി പിടിയില്‍

യുവതിയും ഇവരുടെ മൂന്നു കൂട്ടാളികളും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയത്

ദുബായ്: മസാജിനെന്ന വ്യാജേനെ കൂട്ടിക്കൊണ്ടു പോയി യുവാവില്‍ നിന്നും പണം തട്ടിയെടുത്ത യപുവതി പിടിയില്‍. താജിക് സ്വദേശിയുടെ കയ്യില്‍നിന്നും 80,000 രൂപയ്ക്കടുത്ത് പണം തട്ടിയ ലൈംഗിക തൊഴിലാളിയായ യുവതിയാണ് പിടിയിലായത്. ഇവര്‍ ഉഗാണ്ടന്‍ സ്വദേശിനിയാണ്.

യുവതിയും ഇവരുടെ മൂന്നു കൂട്ടാളികളും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയത്. നായിഫ് പ്രദേശത്തെ ഒരു തെരുവില്‍ കണ്ടുമുട്ടിയ യുവാവിനെ യുവതി ഫ്്‌ളാറ്റിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി കൊള്ളയടിക്കുകയായിരുന്നു. കുറ്റക്കാരിയെന്നു കണ്ടെത്തിയ യുവതിയ്ക്ക് കോടതി അറുമാസത്തേയ്ക്ക് തടവുശിക്ഷ വിധിച്ചു. കൂടാതെ ശിക്ഷാ കാലാവധി കഴിയുമ്പോള്‍ ഇവരെ നാടുകടത്താനും ഉത്തരവിട്ടു. അതേസമയം നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് യുവതിയേയും പരാതിക്കാരനേയും കോടതിയിലേയ്ക്ക് റഫര്‍ ചെയ്തു.

സന്ദര്‍ശക വിസയില്‍ ദുബായയില്‍ എത്തിയ ഇരപത്തൊമ്പതുകാരനായ യുവാവ് നായിഫില്‍ കുറച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാനായി എത്തിയപ്പോഴാണ് യുവതിയുടെ ചതിക്കുഴിയില്‍ വീണത്. മസാജ് ചെയ്തു നല്‍കാമെന്നും 10 ദിര്‍ഹം മാത്രം നല്‍കിയാല്‍ മതിയെന്നും വാഗ്ദാനം നല്‍കി യുവതി യുവാവിനെ ഫ്‌ളാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ച് യുവതിയുടെ കൂട്ടാികളായ ആഫ്രിക്കകാര്‍ ഇയാളെ തടഞ്ഞുവച്ച് പണവുമായി കടന്നു കളഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button