USALatest NewsNewsInternational

തട്ടിപ്പ്: ഇന്ത്യന്‍ വംശജനായ സിഇഒയ്ക്ക് 4 വര്‍ഷത്തിലധികം തടവ് ശിക്ഷ

ന്യൂയോര്‍ക്ക്•കമ്പനിയുടെ ആസ്തി മൂല്യം കൃത്രിമങ്ങളിലൂടെ 100 മില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയ ഇന്ത്യന്‍ വംശജനായ സി‌ഇ‌ഒയ്ക്ക് നാല് വര്‍ഷത്തിലധികം തടവു ശിക്ഷ വിധിച്ചു. ഹെഡ്ജ് ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യം 100 മില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. പ്രീമിയം പോയിന്‍റ് ഇന്‍വെസ്റ്റ്മെന്‍റിന്‍റെ (പിപിഐ) സ്ഥാപകന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അനിലേഷ് അഹൂജ (51)യെയാണ് ശിക്ഷിച്ചത്.

2014 മുതല്‍ 2016 വരെ സെക്യൂരിറ്റീസ് തട്ടിപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ടതിന് ജൂറി വിചാരണയെത്തുടര്‍ന്ന് 50 മാസം തടവിനാണ് അഹൂജയെ ശിക്ഷിച്ചതെന്ന് അമേരിക്കന്‍ അറ്റോര്‍ണി ഓഡ്രി സ്ട്രൗസ് പറഞ്ഞു.

പിപിഐ കൈകാര്യം ചെയ്യുന്ന ഹെഡ്ജ് ഫണ്ടുകള്‍ക്കായി നിക്ഷേപകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത മൊത്തം ആസ്തി മൂല്യം കൃത്രിമമായി 100 മില്യണ്‍ ഡോളറിലധികം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ അഹൂജയെയും മറ്റൊരു മുന്‍ ട്രേഡര്‍ ജെറമി ഷോറിനെയും ജൂറി ശിക്ഷിച്ചിരുന്നു.

സെക്യൂരിറ്റികള്‍ തെറ്റായി രേഖപ്പെടുത്തുന്നതിനും പ്രീമിയം പോയിന്റ് കൈകാര്യം ചെയ്യുന്ന ഫണ്ടുകളുടെ യഥാര്‍ത്ഥ മൂല്യത്തെക്കുറിച്ച് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതിനുമുള്ള പദ്ധതിയില്‍ പങ്കെടുത്തതിന് അഹൂജ കുറ്റക്കാരനാണെന്ന് സ്‌ട്രൗസ് പറഞ്ഞു.

അഹുജ തന്‍റെ കമ്പനിയിലെ മറ്റുള്ളവരുമായും അഴിമതിക്കാരായ ബ്രോക്കര്‍മാരുമായും അവരുടെ മാനേജ്മെന്‍റിന്‍റെ കീഴിലുള്ള ആസ്തികളുടെ മൂല്യം വഞ്ചനാപരമായി വര്‍ദ്ധിപ്പിക്കാന്‍ ഗൂഢാലോചന നടത്തി. ഇത് പിപി‌ഐയ്ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാനും നിക്ഷേപകരുടെ പണം പിന്‍‌വലിക്കല്‍ ഒഴിവാക്കാനും സഹായിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

അഹൂജയ്ക്ക് ഗണ്യമായ ശിക്ഷ ലഭിച്ചത് അയാള്‍ ചെയ്ത ക്രിമിനല്‍ നടപടികളാണെന്ന് സ്ട്രൗസ് ചൂണ്ടിക്കാട്ടി.

കുറ്റപത്രമനുസരിച്ച്, ഏകദേശം 2014 മുതല്‍ 2016 വരെ, പിപിഐയുടെ നിക്ഷേപകരെയും ഹെഡ്ജ് ഫണ്ടുകളിലെ സാധ്യതയുള്ള നിക്ഷേപകരെയും വഞ്ചിക്കാനുള്ള പദ്ധതിയില്‍ അഹൂജയും ജെറെമി ഷോറും പങ്കെടുത്തു, ഓരോ മാസവും ഈ ഫണ്ടുകളില്‍ ചില സെക്യൂരിറ്റികളുടെ മൂല്യം വഞ്ചനാപരമായി തെറ്റായി അടയാളപ്പെടുത്തി. നിക്ഷേപകര്‍ക്കും സാധ്യതയുള്ള നിക്ഷേപകര്‍ക്കും റിപ്പോര്‍ട്ടു ചെയ്ത ആ ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യം അവര്‍ വ്യാജമായി ഉയര്‍ത്തിയെന്നാണ് പറയുന്നത്.

ജയില്‍ ശിക്ഷയ്ക്ക് പുറമേ, മൂന്ന് വര്‍ഷത്തെ മേല്‍നോട്ട മോചനത്തിനും അഹൂജയെ ശിക്ഷിച്ചു. ഈ മാസം ആദ്യം, ഷോറിനെ 40 മാസം തടവും മൂന്ന് വര്‍ഷത്തെ മേല്‍നോട്ട മോചനവും വിധിച്ചിരുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button