Latest NewsNewsSportsTennis

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പ്രജനേഷ് ഗുണേഷരന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ജപ്പാന്‍ താരം റ്ററ്റ്‌സുമ ഇറ്റോ ആണ് ഇന്ത്യന്‍ താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഒരുപക്ഷേ പ്രജനേഷ് ജയിച്ചിരുന്നെങ്കില്‍ രണ്ടാം റൗണ്ടില്‍ നിലവിലെ ജേതാവ് നൊവാക് ജ്യോക്കോവിച്ച് ആവുമായിരുന്നു എതിരാളി. ആദ്യ സെറ്റ് 6-4 ന് സ്വന്തമാക്കിയ ഇറ്റോ രണ്ടാം സെറ്റ് 6-2 എന്ന സ്‌കോറിന് അനയാസം സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ പ്രജനേഷ് പൊരുതിനോക്കിയെങ്കിലും 7-5 നു ഇറ്റോ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. യോഗ്യത മത്സരം തോറ്റെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ആയിരുന്നു ഇന്ത്യന്‍ താരം ഓസ്ട്രേലിയന്‍ ഓപ്പണില്‍ എത്തിയത്.

അതേസമയം മുന്‍ ഗ്രാന്റ് സ്ലാം ജേതാവ് ആയ ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഫ്രഞ്ച് താരം കോറന്റിന്‍ മൗറ്റെറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ക്രൊയേഷ്യന്‍ താരം മറികടന്നത്. സ്‌കോറ് 6-3,6-2,6-4 .

14 സീഡ് അര്‍ജന്റീനയുടെ യുവതാരം ഡീഗോ ഷ്വാര്‍ട്‌സ്മാനും ദക്ഷിണാഫ്രിക്കയുടെ സീഡ് ചെയ്യാത്ത ലോയിഡ് ഹാരിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സ്‌കോര്‍ 6-4,6-2,6-2. മറ്റൊരു മത്സരത്തില്‍ സ്‌പെയ്‌നിന്റെ ഡാവിഡോവുച് ഫോകിന സ്ലൊവാക്യയുടെ ഗൊമ്പസിനെ പരാജയപ്പെടുത്തി. 5 സെറ്റുകള്‍ നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് ഗൊമ്പസിനെ ഡാവിഡോവുച് ഫോകിന കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-4,4-6,6-2,3-6,2-6

shortlink

Related Articles

Post Your Comments

Related Articles


Back to top button